മരട്: ചട്ടം ലംഘിച്ച് നിർമിച്ചതിനെത്തുടർന്ന് സുപ്രീംകോടതി പൊളിക്കാൻ ഉത്തരവിട്ട മ രടിലെ ഫ്ലാറ്റുകളിൽനിന്ന് ജനലും വാതിലുകളും പൊളിച്ചു നീക്കിത്തുടങ്ങി. ആൽഫ സെറീൻ ഫ്ല ാറ്റിലെ ജനലുകളും വാതിലുകളുമാണ് പൊളിച്ചുതുടങ്ങിയത്. രണ്ട്, മൂന്ന്, നാല്, അഞ്ച് നിലകളിലെ ജനലുകളും വാതിലുകളും നീക്കം ചെയ്തു. ചെന്നൈ ആസ്ഥാനമായ വിജയ് സ്റ്റീൽസ് ആണ് ആൽഫ വെേഞ്ച്വഴ്സിെൻറ ആൽഫ സെറീൻ എന്ന രണ്ട് ഫ്ലാറ്റ് സമുച്ചയങ്ങൾ പൊളിക്കുന്നത്.
പുനരുപേയാഗിക്കാവുന്ന സാധനങ്ങളെല്ലാം മാറ്റി കെട്ടിടം ദുർബലമാക്കിയ ശേഷമായിരിക്കും നിയന്ത്രിത സ്ഫോടനത്തിലൂടെ ഫ്ലാറ്റുകൾ പൊളിച്ചിടുന്നത്.
നഷ്ടപരിഹാരം രണ്ട് ദിവസത്തിനകം
മരട്: സുപ്രീംകോടതി ഉത്തരവിെൻറ അടിസ്ഥാനത്തിൽ പൊളിക്കുന്ന ഫ്ലാറ്റുകളിലെ ഉടമകൾക്കുള്ള നഷ്ടപരിഹാരത്തുക രണ്ട് ദിവസത്തിനകം വിതരണം ചെയ്യുമെന്ന് സബ് കലക്ടർ സ്നേഹിൽ കുമാർ സിങ് വാർത്തസമ്മേളനത്തിൽ അറിയിച്ചു. 107 പേർക്കുള്ള നഷ്ടപരിഹാരത്തുക തീരുമാനിച്ചിട്ടുണ്ട്. ഫ്ലാറ്റുടമകൾ സത്യവാങ്മൂലവും നഗരസഭയിൽനിന്ന് നൽകുന്ന നിർദേശങ്ങളടങ്ങിയ രൂപരേഖയനുസരിച്ച് 200 രൂപയുടെ മുദ്രപ്പത്രവും സമർപ്പിക്കണം. രണ്ടു ദിവസത്തിനകം തുക ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിക്കും. നടപടിക്രമങ്ങൾ പൂർത്തിയാക്കിയ 13 പേർക്കാണ് ആദ്യം 25 ലക്ഷം വീതം ലഭിക്കുക. ഇതുവരെ 241 അപേക്ഷയാണ് കമ്മിറ്റി മുമ്പാകെ സമർപ്പിച്ചത്.
ആൽഫ, െജയിൻ എന്നീ ഫ്ലാറ്റുകൾ പൊളിക്കുന്നതിനുള്ള പ്രാരംഭ നടപടികളായതായും 10 ദിവസത്തിനകം കമ്പനികൾ ഓരോ ഫ്ലാറ്റും പൊളിക്കുന്നതിനുള്ള രൂപരേഖ സർക്കാറിന് കൈമാറുമെന്നും സബ് കലക്ടർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.