മരട്: പൊളിച്ചുമാറ്റാൻ സുപ്രീംകോടതി ഉത്തരവിട്ടതിനെത്തുടർന്ന് മരട് ഫ്ലാറ്റ് സമു ച്ചയങ്ങളിലെ താമസക്കാർ ഒഴിഞ്ഞുതുടങ്ങി. ഒഴിപ്പിക്കൽ ഞായറാഴ്ച ആരംഭിക്കാനിരിക്കെ യാണ് സാധനങ്ങൾ ലോറിയിൽ കയറ്റി താമസക്കാർ ഒഴിഞ്ഞുതുടങ്ങിയത്. വാടകക്കാരാണ് ഒഴിഞ്ഞ ുപോകാൻ തുടങ്ങിയത്. ഏതുനിമിഷവും ഇറങ്ങേണ്ടിവരുമെന്നതിനാൽ മറ്റുതാമസക്കാരും സാധ നങ്ങളെല്ലാം പാക്ക് ചെയ്തുവെച്ചിരിക്കുകയാണ്.
ആൽഫ ഫ്ലാറ്റിലെ ചില താമസക്കാർ സാധനസാമഗ്രികൾ ലോറികളിൽ കയറ്റി ശനിയാഴ്ചതന്നെ സ്ഥലം വിട്ടു. കണ്ണാടിക്കാട് ഗോൾഡൻ കായലോരം ഫ്ലാറ്റിലെ താമസക്കാരിൽ ചിലരും ഒഴിഞ്ഞുപോയിരുന്നു. കായലോരം ഫ്ലാറ്റുകളിൽ ഇനി എട്ട് കുടുംബമേ ഒഴിയാനുള്ളൂവെന്നാണ് അറിയുന്നത്. ഹോളിഫെയ്ത്ത് എച്ച്.ടു.ഒ, ജയിൻ ഹൗസിങ് എന്നിവിടങ്ങളിലെ താമസക്കാർ ഒഴിയാൻ തയാറാകാതെ സമരവുമായി മുന്നോട്ടുപോവുകയാണ്. ഫ്ലാറ്റ് പൊളിക്കലിെൻറ തുടക്കംമുതൽ സർക്കാറിെൻറ എല്ലാ നടപടികൾക്കും ആൽഫയിലെയും ഗോൾഡൻ കായലോരത്തിലെയും ആളുകളാണ് സഹകരിച്ചത്.
സാങ്കേതികസഹായം വേണ്ടിവരും –ജ. ബാലകൃഷ്ണൻ
ആലുവ: മരടിലെ ഫ്ലാറ്റുടമകളുടെ നഷ്ടപരിഹാരം കണക്കാക്കാൻ സാങ്കേതികവിദഗ്ധർ അടക്കമുള്ളവരുടെ സഹായം തേടേണ്ടിവരുമെന്ന് നഷ്ടപരിഹാരസമിതി അധ്യക്ഷനായി സുപ്രീംകോടതി നിയമിച്ച ജസ്റ്റിസ് കെ. ബാലകൃഷ്ണൻ നായർ പറഞ്ഞു.
ഒരുനിയമജ്ഞനും സാങ്കേതികവിദഗ്ധനും സമിതിയിൽ ഉൾപ്പെടുമെന്നാണ് തനിക്ക് ലഭിച്ച വിവരം. ഒരുപക്ഷപാതവുമില്ലാതെ സുപ്രീംകോടതി നിർദേശം നടപ്പാക്കും. സമയപരിധി നിശ്ചയിച്ചായിരിക്കും സമിതിയുടെ പ്രവർത്തനമെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.