പടിഞ്ഞാറേത്തറയിലേത് വ്യാജ ഏറ്റുമുട്ടൽ: സമഗ്രാന്വേഷണം വേണം- വെൽഫെയർ പാർട്ടി

തിരുവനന്തപുരം: വയനാട് പടിഞ്ഞാറേത്തറയിൽ നടന്നതായി പോലീസ് പറയുന്ന ഏറ്റുമുട്ടൽ വ്യാജ ഏറ്റുമുട്ടലാണെന്നാണ് സാഹചര്യങ്ങളിലൂടെ മനസ്സിലാക്കാനാവുന്നതെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം. ഈ സർക്കാരിന്റ കാലത്ത് ബത്തേരിയിലും മഞ്ചക്കണ്ടിയിലും കരളായിയിലും പോലീസ് നടത്തിയത് വ്യാജ ഏറ്റുമുട്ടലുകളായിരുന്നു എന്ന് വ്യക്തമായതാണ്. രണ്ട് സ്ത്രീകളടക്കം ഏഴ്പേരെയാണ് ആ മൂന്ന് ഏറ്റുമുട്ടലിലായി കൊലപ്പെടുത്തിയത്.

നിലവിലെ രാഷ്ട്രീയ സംഭവങ്ങളിൽ പ്രതിരോധത്തിലായ കേരള സർക്കാർ ജനശ്രദ്ധ മാറ്റാനുള്ള അടവായി വ്യാജ ഏറ്റുമുട്ടൽ നടത്തിയതാണോ എന്നതും പരിശോധിക്കണം. സംഘ്പരിവാർ രീതിയിലാണ് കേരളാ പോലീസ് പിണറായി വിജന്റെ കാലത്ത് പ്രവർത്തിക്കുന്നതെന്നും ജനാധിപത്യ സമൂഹം ഒന്നടങ്കം ഈ ഭരണകൂട ഭീകരതയ്ക്കെതിരെ പ്രതികരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.