കൊയിലാണ്ടി: സ്‌കൂളില്‍നിന്നുള്ള വിനോദയാത്രക്കിടെ ബാലികയെ പീഡിപ്പിച്ച സംഭവത്തില്‍ പ്രതിക്ക് 20 വര്‍ഷം കഠിനതടവും ലക്ഷം രൂപ പിഴയും ശിക്ഷ. എരമംഗലം തരിപ്പാകുനി മലയില്‍ ഷിഞ്ചുവിനെ(46)യാണ് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി ജഡ്‌ജി ടി.പി. അനിൽ പോക്‌സോ നിയമപ്രകാരം ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കില്‍ ഒരു വര്‍ഷം തടവ് അനുഭവിക്കണം.
വയനാട് വിനോദയാത്രക്കിടെ ബസിൽവെച്ചാണ് പീഡനം. വീട്ടിലെത്തിയ കുട്ടി രക്ഷിതാക്കളോട് വിവരം പറയുകയായിരുന്നു. ബാലുശ്ശേരി പൊലീസാണ് കേസ് അന്വേഷിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ പി. ജെതിന്‍ ഹാജരായി. ലെയ്സന്‍ ഓഫിസര്‍ കെ. ഷൈനി പ്രോസിക്യൂഷനെ സഹായിച്ചു. സംഭവം നടന്ന് രണ്ടു വര്‍ഷത്തിനകമാണ് വിചാരണ പൂര്‍ത്തിയാക്കി ശിക്ഷ വിധിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.