മാന്നാർ: സഹോദരനെ വെട്ടിയ ശേഷം പള്ളിയുടെ മച്ചിൽ ഒളിവിൽ കഴിത്തിരുന്ന പ്രതിയെ അറസ്റ്റ് ചെയ്തു. ബുധനൂർ ഉളുന്തി തോട്ടത്തിൽ വീട്ടിൽ ജോയി (64) ആണ് മാന്നാർ പൊലീസിന്റെ പിടിയിലായത്.
ഇയാളുടെ സഹോദരൻ തോട്ടത്തിൽ ഡെന്നീസിന് ഇക്കഴിഞ്ഞ ചൊവ്വാഴ്ച വൈകിട്ടാണ് വെട്ടേറ്റത്. തലയ്ക്ക് നാലോളം മുറിവുകളേറ്റ് ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഗുരുതരാവസ്ഥയിൽ കഴിയുകയാണ് ഡെന്നീസ്. സംഭവത്തിന് ശേഷം ശേഷം ജോയി ഒളിവിലായിരുന്നു.
തുടർന്ന് മാന്നാർ പൊലീസ് മൊബൈൽ ടവർ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് ഉളുന്തി പള്ളിയുടെ മച്ചിനു മുകളിൽ ഒളിവിൽ കഴിയുന്നതായി കണ്ടെത്തിയത്. പൊലീസ് ഇൻസ്‌പെക്ടർ ജി സുരേഷ് കുമാർ, ഗ്രേഡ് എസ്.ഐമാരായ ശ്രീകുമാർ, ജോൺ തോമസ്, സിവിൽ പൊലീസ് ഓഫിസർമാരായ സാജിദ്, ഹാഷിം, അനീഷ്, ജില്ലാ പൊലീസ് മേധാവിയുടെ സ്പെഷ്യൽ സ്‌ക്വാഡിലെ സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ ഉണ്ണികൃഷ്ണപിള്ള, അരുൺ ഭാസ്കർ എന്നിവരടങ്ങിയ സംഘമാണ് അന്വേഷണം നടത്തിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.