പെരിന്തൽമണ്ണ: കുറി നടത്തിയ മുങ്ങിയയാൾ എട്ടു വർഷത്തിനുശേഷം തിരുവനന്തപുരം വിമാനത്താവളത്തിൽ പിടിയിലായി. പെരിങ്ങോട് ചായാട്ടിരി അയ്യത്തും വളപ്പിൽ എ.വി സജിത്താണ് (43) പിടിയിലായത്. അമ്പതോളം വഞ്ചനാ കേസാണ് ഇയാൾക്കെതിരെയുള്ളത്.
2015ൽ പെരിന്തൽമണ്ണ - ഊട്ടി റോഡിൽ കറുകപുത്തൂർ കുറീസ് എന്ന പേരിൽ സ്ഥാപനം നടത്തിയിരുന്നു. നിക്ഷേപകരെ വഞ്ചിച്ച് ഇയാൾ വിദേശത്തേക്ക് കടക്കുകയായിരുന്നു. ഇപ്പോൾ വിദേശത്തുനിന്ന് വരുമ്പോൾ ആണ് പിടിയിലായത്.
പെരിന്തൽമണ്ണ പൊലീസ് തിരുവനന്തപുരത്തെത്തി ഇയാളെ കസ്റ്റഡിയിലെടുത്തു. കോടതിയിൽ ഹാജറാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.