നെടുങ്കണ്ടം: വിരലിലെണ്ണാവുന്ന മലയാളികൾ മാത്രം ഇടംപിടിച്ച ഗൂഗ്ൾ ഹാൾ ഓഫ് ഫെയിം പട്ടികയിൽ ഇടുക്കിയിൽനിന്ന് പ്ലസ് വൺ വിദ്യാർഥി. നെടുങ്കണ്ടത്തിനടുത്ത് തേർഡ്ക്യാമ്പ് കിഴക്കേമുറിയിൽ ജൂബിറ്റ് ജോണിനെയാണ് അംഗീകാരം തേടിയെത്തിയത്. ആരുടെയും ജിമെയിൽ അക്കൗണ്ടും ഹാക്ചെയ്യാമെന്ന് കണ്ടെത്തി ഈ പിശക് ഗൂഗ്ളിനെ അറിയിച്ചതിനാണ് ഈ 16കാരന് ഗൂഗ്ളിെൻറ അംഗീകാരം. ഗൂഗ്ൾ അവകാശപ്പെടുന്ന ൈപ്രവസി ഇല്ലാതാക്കാൻ കഴിയുമെന്നായിരുന്നു ജൂബിറ്റിെൻറ കണ്ടെത്തൽ.
ജിമെയിൽ ഹാക് ചെയ്യുന്നതുവഴി അതുമായി ബന്ധിപ്പിച്ചിരിക്കുന്ന ഫേസ്ബുക്ക് ഉൾപ്പെടെ ഒരാളുടെ എല്ലാ അക്കൗണ്ടുകളിലും കടന്നുകയറാൻ കഴിയുകയും അതുവഴി ഒരാളുടെ സ്വകാര്യ വിവരങ്ങൾ ചോർത്തി എടുക്കാമെന്നും ജൂബിറ്റ് കാണിച്ചു കൊടുത്തു. ഗൂഗ്ൾ അവകാശപ്പെടുന്ന ൈപ്രവസി ഇല്ലാതാക്കാൻ കഴിയുമെന്ന ജൂബിറ്റിെൻറ കണ്ടെത്തൽ അംഗീകരിച്ച ഗൂഗ്ൾ ഈ പിഴവ് പരിഹരിക്കാൻ നടപടി ആരംഭിച്ചു. വിരലിലെണ്ണാവുന്ന മലയാളികൾ മാത്രമാണ് ഗൂഗ്ൾ ഹാൾഓഫ് ഫെയിം പട്ടികയിൽ ഇതുവരെ ഇടം നേടിയിട്ടുള്ളത്.
പട്ടികയിൽ ഇടം പിടിച്ച ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞയാളാണ് ജൂബിറ്റ്. ജിമെയിലുമായി ബന്ധപ്പെട്ട ഒരു ബഗ്ഗാണ് ജൂബിറ്റ് റിപ്പോർട്ട് ചെയ്തത്. പിഴവ് പരിഹരിക്കാൻ സമയമെടുക്കുമെന്നും ഈ കണ്ടെത്തലിന് റിവാർഡ് നൽകുമെന്നും ഗൂഗ്ൾ അധികൃതർ ജൂബിറ്റിനെ അറിയിച്ചിട്ടുണ്ട്. 73 പേജുള്ള ഗൂഗ്ൾ ഹാൾ ഓഫ്ഫെയിം പട്ടികയിൽ 48ാം പേജിലാണ് ജൂബിറ്റിെൻറ സ്ഥാനം. ഗൂഗ്ൾ ഡൊമൈനുകളിലെ പാളിച്ചകൾ കണ്ടെത്തുകയും അതിനുള്ള പരിഹാരം നിർദേശിക്കുകയും ചെയ്യുന്നവർക്ക് കമ്പനി നൽകുന്ന പാരിതോഷികത്തിനു മുന്നോടിയായാണ് ഹാൾഓഫ് ഫെയിം പട്ടികയിൽ ഉൾപ്പെടൽ. സുരക്ഷ വീഴ്ച കണ്ടെത്തുന്നവർക്ക് 1000 ഡോളർ മുതൽ 33000 ഡോളർ വരെയാണ് പാരിതോഷികം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.