തിരുവനന്തപുരം: മലപ്പുറം ജില്ല വിഭജിച്ച് പുതിയ ജില്ല രൂപവത്കരിക്കണമെന്ന് ആവ ശ്യപ്പെട്ട് കൊണ്ടുവന്ന ശ്രദ്ധക്ഷണിക്കൽ പ്രമേയത്തിൽനിന്ന് മുസ്ലിം ലീഗിലെ കെ.എൻ. എ. ഖാദർ പിന്മാറി. മുന്നണിയിൽ ചർച്ചചെയ്ത് തീരുമാനമെടുക്കാതെ ഇൗ വിഷയം നിയമസഭയി ൽ കൊണ്ടുവരുന്നതിനോട് മുന്നണിനേതൃത്വം അതൃപ്തി അറിയിച്ചതിനെ തുടർന്നാണ് കെ.എൻ.എ. ഖാദർ തന്ത്രപരമായി പിന്മാറിയത്.
നിയമസഭയുടെ ചൊവ്വാഴ്ചത്തെ കാര്യവിവരപട്ടികയിൽ കെ.എൻ.എ. ഖാദറിെൻറ പ്രമേയവും ഇടംപിടിച്ചിരുന്നു. മുഖ്യമന്ത്രിയാണ് മറുപടി നൽകേണ്ടിയിരുന്നത്. ശൂന്യവേളയിൽ സ്പീക്കർ പ്രമേയം അവതരിപ്പിക്കാൻ കെ.എൻ.എ. ഖാദറിനെ ക്ഷണിച്ചുവെങ്കിലും അദ്ദേഹം സഭയിൽ ഹാജരുണ്ടായിരുന്നില്ല.
ജില്ല രൂപവത്കരണം പോലെ നയപരമായി തീരുമാനമെടുക്കേണ്ട സുപ്രധാന വിഷയങ്ങൾ മുന്നണിയിൽ ആലോചിച്ച് തീരുമാനിക്കുംമുമ്പ് നിയമസഭയിൽ ഉന്നയിക്കുന്നതിലെ അനൗചിത്യം യു.ഡി.എഫ് നേതൃത്വം മുസ്ലിം ലീഗ് നേതൃത്വത്തെ അറിയിക്കുകയായിരുന്നു. ലീഗും അതിനോട് അനുകൂലമായാണ് പ്രതികരിച്ചത്.
അതേസമയം, ശ്രദ്ധക്ഷണിക്കൽ പ്രമേയം അവതരിപ്പിക്കുന്ന കാര്യത്തിൽ ഒരു നിർദേശവും ലീഗിന് നൽകിയിട്ടില്ലെന്ന് യു.ഡി.എഫ് നേതൃത്വം വ്യക്തമാക്കി. അവതാരകനായ കെ.എൻ.എ. ഖാദർ സഭയിൽ ഹാജരില്ലാതിരുന്നതിനാലാണ് വിഷയം ഉന്നയിക്കപ്പെടാതിരുന്നതെന്നും മുന്നണികേന്ദ്രങ്ങൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.