വിദ്യാഭ്യാസമന്ത്രി പ്രഖ്യാപിച്ചു; ഇനി മലാപ്പറമ്പ്  ഗവ.യു.പി. സ്കൂള്‍

കോഴിക്കോട്: പൊതുവിദ്യാഭ്യാസ സംരക്ഷണവഴിയില്‍ പുതിയ ചരിത്രമെഴുതി മലാപ്പറമ്പ് എ.യു.പി സ്കൂളിന് ഇനി സര്‍ക്കാര്‍ വിലാസം. വിജയാരവം മുഴങ്ങിയ ആവേശാന്തരീക്ഷത്തില്‍ കുട്ടികളെയും കൈപിടിച്ച് വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് സ്കൂളിലത്തെി. എ.യു.പിയല്ല മലാപ്പറമ്പ് ഗവ.യു.പി. സ്കൂളാണിതെന്ന് മന്ത്രി പ്രഖ്യാപിച്ചു. സ്കൂള്‍ ഏറ്റെടുക്കുന്നതിനെതിരെ മാനേജ്മെന്‍റ് നല്‍കിയ ഹരജി ഹൈകോടതി കഴിഞ്ഞദിവസം തള്ളിയ സാഹചര്യത്തിലാണ് കുട്ടികളെ സ്വന്തം വിദ്യാലയത്തിലേക്ക് മാറ്റിയത്. സ്കൂള്‍ പ്രവര്‍ത്തിച്ചിരുന്ന സിവില്‍ സ്റ്റേഷനിലെ എന്‍ജിനീയേഴ്സ് ഹാളിലത്തെി കുട്ടികളെയും കൂട്ടിയാണ് മന്ത്രി മലാപ്പറമ്പിലേക്ക് വന്നത്.കോടതി ഉത്തരവിനെ തുടര്‍ന്ന് ജൂണ്‍ എട്ടിനാണ് മലാപ്പറമ്പ് സ്കൂള്‍ പൂട്ടിയത്. സ്കൂള്‍ ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചെങ്കിലും, ആദ്യം വിധി നടപ്പാക്കട്ടെയെന്ന കോടതി നിര്‍ദേശം അംഗീകരിച്ചായിരുന്നു പൂട്ടിയത്.

സ്കൂള്‍ ഏറ്റെടുക്കാന്‍ സര്‍ക്കാറിന് അധികാരമില്ളെന്ന മാനേജ്മെന്‍റ് വാദം കോടതി തള്ളിയതോടെ സര്‍ക്കാര്‍ നടപടി ക്രമങ്ങള്‍ വേഗത്തിലാക്കി.  ദേശീയ പാതയോരത്തെ 32.5 സെന്‍റ് ഭൂമിയും കെട്ടിടവും ഏറ്റെടുക്കുന്നതിനുള്ള നഷ്ടപരിഹാര തുകയായി 5.87 കോടി രൂപ നല്‍കാന്‍ ധാരണയാക്കി. ഭൂമി ഏറ്റെടുക്കല്‍ നടപടി പൂര്‍ത്തിയാക്കിയ കലക്ടര്‍ എന്‍. പ്രശാന്ത് രേഖകള്‍ വിദ്യാഭ്യാസ വകുപ്പിന് കൈമാറി. ഉടമ്പടി അംഗീകരിച്ച മാനേജര്‍ പി.കെ. പത്മരാജന്‍ സ്കൂളിന്‍െറ താക്കോല്‍ ഡി.ഡി.ഇ ഡോ. ഗിരീഷ് ചോലയിലിന് കൈമാറി. 33.5 സെന്‍റ് ഭൂമിയുണ്ടെന്നും ഇതുപ്രകാരം 6.8 കോടി വേണമെന്ന മാനേജറുടെ ആവശ്യം പരിശോധിക്കുമെന്ന് എ.ഡി.എം  ടി. ജെനില്‍ കുമാര്‍ പറഞ്ഞു. മൂന്നു മാസത്തിനുള്ളില്‍ തുക നല്‍കാനാണ് വ്യവസ്ഥ. ഉച്ചക്ക് ഒന്നരയോടെ എത്തിയ വിദ്യാഭ്യാസ മന്ത്രി, ഭൂമി ഏറ്റെടുക്കല്‍ നടപടി പൂര്‍ത്തിയാക്കിയശേഷം വൈകീട്ട് 4.45ഓടെയാണ് സ്കൂളിലത്തെിയത്. 

സര്‍ക്കാര്‍ ഏറ്റെടുത്ത സ്കൂളിന്‍െറ വികസനത്തിന് ഒരു കോടി അനുവദിക്കുന്നതായി മന്ത്രി പ്രഖ്യാപിച്ചു. വിദ്യാഭ്യാസ രംഗത്തെ മാതൃകാപരമായ സമരമാണ് മലാപ്പറമ്പ് സ്കൂളിന്‍െറ കാര്യത്തില്‍ നടന്നതെന്ന് അദ്ദേഹം പറഞ്ഞു.  അടച്ചുപൂട്ടിയ തൃശൂര്‍ കിരാലൂര്‍ പി.എം.എല്‍.പി, മലപ്പുറം മാങ്ങാട്ടുമുറി എ.എം.എല്‍.പി, പാലാട്ട് എ.യു.പി എന്നീ സ്കൂളുകളും ഏറ്റെടുക്കുന്ന നടപടി ഉടന്‍ പൂര്‍ത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു. സ്കൂളിന് സമഗ്ര മാസ്റ്റര്‍ പ്ളാന്‍ തയാറാക്കുമെന്ന് എ. പ്രദീപ് കുമാര്‍ എം.എല്‍.എ പറഞ്ഞു. മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍, നഗരസഭ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍മാന്‍ എം. രാധാകൃഷ്ണന്‍, സി.പി.എം ജില്ല സെക്രട്ടറി പി. മോഹനന്‍, സ്പോര്‍ട്സ് കൗണ്‍സില്‍ ചെയര്‍മാന്‍ ടി.പി. ദാസന്‍, എ.ഇ.ഒ കെ.എസ്. കുസുമം, സ്കൂള്‍ സംരക്ഷണ സമിതി പ്രവര്‍ത്തകരും നാട്ടുകാരും ചടങ്ങിനത്തെി.
Tags:    
News Summary - malaparamba school

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.