കോഴിക്കോട്: നിർമിതബുദ്ധി ഉപയോഗിച്ച് തയാറാക്കിയ മാധ്യമം ആഴ്ചപ്പതിപ്പ് വെബ്സീൻ പുറത്തിറങ്ങി. മലയാളത്തിൽ ആദ്യമായാണ് ഒരു പ്രസിദ്ധീകരണം 'നിർമിത ബുദ്ധി'യെ ടൂളാക്കി പതിപ്പ് തയ്യാറാക്കുന്നത്.
പ്രത്യേക പതിപ്പിന്റെ മുഖചിത്രം, കത്തുകൾ, 'തുടക്കം' (എഡിറ്റോറിയൽ), അകപ്പേജുകളിലെ ചിത്രങ്ങൾ, കവിത, കഥ, ചാറ്റ് ജി.പി.ടി ലേഖനം എന്നിങ്ങനെ പതിപ്പിന്റെ വലിയൊരു ഭാഗവും 'നിർമിത ബുദ്ധി' ഉപയോഗിച്ച് സൃഷ്ടിച്ചതാണ്. 'മാധ്യമ'ത്തിലെ എഡിറ്റോറിയൽ വിഭാഗം സാങ്കേതിക വിഭാഗത്തിന്റെ സഹായത്തോടെയാണ് നിർമിത ബുദ്ധിയെ പ്രയോജനപ്പെടുത്തിയത്. ഇത് വേറിട്ട പരീക്ഷണമാണ്.
'നിർമിത ബുദ്ധി'യെ വെബ്സീൻ ഗൗരവപൂർവം തന്നെ പരിശോധിക്കുന്നുണ്ട്. മനുഷ്യനെയും മനുഷ്യ ഭാവനയെയും മറികടക്കാൻ 'നിർമിത ബുദ്ധി'ക്ക് കഴിയും എന്ന അവകാശവാദങ്ങളെ വിമർശനാത്മകമായി പരിശോധിക്കുന്ന ലേഖനങ്ങളും കുറിപ്പുകളുമുണ്ട്. ചാറ്റ് ജി.പി.ടി രചിച്ച കവിതകളും കഥയുമുണ്ട്.
സാങ്കേതികവിദ്യ അധികം പരിചയമില്ലാത്തവർക്ക് എന്താണ് നിർമിത ബുദ്ധി എന്ന് മനസ്സിലാക്കിനൽകലും പതിപ്പിന്റെ ദൗത്യമാണ്. എതിരൻ കതിരവൻ ഉൾപ്പെടെയുള്ളവർ എഴുതുന്നു. നിർമിത ബുദ്ധിക്ക് മനുഷ്യ ഭാവനയെയും ചിന്തയെയും മറികടക്കാനാവുമോ എന്ന വിശകലനവും പതിപ്പിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.