കോഴിക്കോട്: വിചാരണ തടവുകാരനായി ബംഗളൂരു സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന അബ്ദുന്നാസര്‍ മഅ്ദനിക്ക് മകെൻറ വിവാഹത്തില്‍ പങ്കെടുക്കാനും ഉമ്മയെ സന്ദര്‍ശിക്കാനും കേരളത്തില്‍ വരാനുള്ള സുരക്ഷ ചെലവുകളുടെ കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെടണമെന്ന് സോളിഡാരിറ്റി സംസ്ഥാന പ്രസിഡൻറ് പി.എം. സ്വാലിഹ് ആവശ്യപ്പെട്ടു.
ആവശ്യമെങ്കില്‍ മഅ്ദനിയുടെ സുരക്ഷ ഏറ്റെടുക്കാനും ചെലവുകള്‍ വഹിക്കാനും സര്‍ക്കാര്‍ സന്നദ്ധമാകണം. ആറുമാസത്തിനകം വിചാരണ നടപടികള്‍ പൂര്‍ത്തീകരിക്കണമെന്ന് രണ്ടുവര്‍ഷം മുമ്പ് സുപ്രീംകോടതി വിധിച്ചിരുന്നു. എന്നാല്‍, വിധി നടപ്പാക്കാന്‍ കര്‍ണാടക സര്‍ക്കാറും പ്രൊസിക്യൂഷനും വരുത്തിയ കാലവിളമ്പമാണ് കേസ് നീളുന്നതിന് കാരണമായത്. വിചാരണ തടവുകാരുടെ ഭക്ഷണം, ചികിത്സ, സുരക്ഷ എന്നിവയുടെ ഉത്തരവാദിത്തം സര്‍ക്കാറിനാണ്. എന്നാല്‍, മഅ്ദനിയുടെ കാര്യത്തില്‍ ഇത് നിരന്തരം അട്ടിമറിക്കപ്പെടുകയാെണന്ന് പി.എം. സ്വാലിഹ് പ്രസ്താവനയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.