കൂത്തുപറമ്പ്: കവർച്ചക്കിരയായ ലോട്ടറി വിൽപനക്കാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മാ ങ്ങാട്ടിടം ആമ്പിലാട്ടെ യു. സതീശനാണ് (65) മരിച്ചത്. കോട്ടയം അങ്ങാടിക്ക് സമീപം സഹോദരെൻറ ഉടമസ്ഥതയിലുള്ള മരമില്ലിെൻറ പറമ്പിൽ ബുധനാഴ്ച പുലർച്ചയോടെയാണ് മൃതദേഹം കണ്ടെത്തിയത്. ദിവസവും പുലർച്ച നാലരയോടെ ലോട്ടറി വിൽപനക്കായി ടൗണിലെത്തുന്ന ഭിന്നശേഷിക്കാരൻ കൂടിയായ സതീശൻ ഇന്നലെ പുലർച്ച വീട്ടിൽനിന്ന് ഇറങ്ങിയതായിരുന്നു.
കഴിഞ്ഞ ബുധനാഴ്ച പുലർച്ച എലിപ്പറ്റിച്ചിറയിൽ ഓട്ടോ ടാക്സിയിലെത്തിയ സംഘം സതീശെൻറ മുഖത്ത് സ്പ്രേ അടിച്ച് മയക്കി പണവും ലോട്ടറി ടിക്കറ്റും അടങ്ങിയ ബാഗ് തട്ടിയെടുത്തിരുന്നു. സംഭവശേഷം ഏറെ മാനസിക പ്രയാസത്തിലായിരുന്നു സതീശൻ. സംഭവത്തെപ്പറ്റി കൂത്തുപറമ്പ് പൊലീസ് അന്വേഷണം നടത്തിവരുന്നതിനിടയിലാണ് മരണം. പോസ്റ്റ്മോർട്ടത്തിന് ശേഷം സംസ്കരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.