തിരുവനന്തപുരം: മറുനാട്ടിലെ മലയാളികൾ പറഞ്ഞുവെച്ച ചിന്താപദ്ധതികളിൽനിന്ന് നവകേരള പിറവിക്കായി ലോകമലയാളി ഒറ്റക്കെട്ടായി അണിചേരണമെന്ന പ്രതിജ്ഞയിൽ ആദ്യ ലോക കേരളസഭയുടെ സമ്മേളനത്തിന് സമാപനം.
ജീവിത വഴി തേടി നാടുവിട്ട മലയാളികൾക്ക് ആദരവിെൻറ വേദി കൂടിയായ സഭയിൽ പ്രവാസി സമൂഹത്തിെൻറയും നാടിെൻറയും പുരോഗതിക്കായി ഒേട്ടറെ പദ്ധതികളും പരിപാടികളും രൂപം കൊണ്ടു. പ്രവാസി പ്രശ്നത്തിെൻറ വിവിധ പ്രശ്ന മേഖലകളെ െവവ്വേറെ ചർച്ച ചെയ്ത് പരിഹാര വഴികൾ കൂടി നിർദേശിച്ച സമ്മേളനം ഇൗ വഴിയിൽ പുതുവെളിച്ചമാകുമെന്ന പ്രതീക്ഷയിലാണ് കൊടിയിറങ്ങിയത്.
വൈകീട്ട് കനകക്കുന്ന് നിശാഗന്ധി ഒാഡിറ്റോറിയത്തിൽ നടന്ന സമാപന സമ്മേളനം ഗവർണർ ജസ്റ്റിസ് പി. സദാശിവം ഉദ്ഘാടനം ചെയ്തു. കേരളത്തിെൻറ ഭാവി വികസനത്തിന് ലോക കേരള സഭ സുപ്രധാന ചുവടുവെപ്പാണെന്ന് ഗവർണർ പറഞ്ഞു. പ്രവാസം അവസാനിപ്പിച്ച് മടങ്ങുന്നവരുടെ ക്ഷേമത്തിന് പദ്ധതികൾ ആവിഷ്ക്കരിക്കാൻ സർക്കാർ ബാധ്യസ്ഥമാണ്.
മടങ്ങുന്നവരെ പുനരധിവസിപ്പിക്കാൻ ആവശ്യമായ പദ്ധതികൾ അനിവാര്യമാണെന്നും ഗവർണർ പറഞ്ഞു. ഭരണ, പ്രതിപക്ഷം ഇക്കാര്യത്തിൽ ഒന്നിച്ചിരിക്കുന്നത് ലോക കേരള സഭക്ക് പിറകിൽ കേരളം ഒറ്റക്കെട്ടായി ഉണ്ടെന്നതിെൻറ തെളിവാണ്. പ്രവാസി പ്രശ്നങ്ങൾ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ഒന്നിച്ച് ചർച്ച ചെയ്യുന്നു.
പ്രവാസികളുമായി ബന്ധപ്പെട്ട് തനിക്കു വരുന്ന പരാതികൾ തുടർനടപടികൾക്ക് ഉടൻതന്നെ കേന്ദ്രവിദേശകാര്യ മന്ത്രി സുഷമാ സ്വരാജിന് കൈമാറുന്നുണ്ടെന്നും തുടർനടപടി അറിയിക്കാറുണ്ടെന്നും ഗവർണർ പറഞ്ഞു.
ലോക കേരളസഭ കേരളത്തിലെ യുവതൊഴിൽ സേനക്ക് ഏറെ ഗുണം ചെയ്യും. വിദേശത്തെ തൊഴിൽ മേഖലകളിേലക്ക് നടക്കുന്ന റിക്രൂട്ട്മെൻറിലെ തട്ടിപ്പുകൾ തടയാൻ നടപടി സ്വീകരിക്കണമെന്നും ഗവർണർ പറഞ്ഞു.
ലോകത്തിെൻറ ഏത് ഭാഗത്തായാലും മലയാളി ഒറ്റക്കല്ല, ഇൗ നാട് കൂടെയുണ്ടെന്ന സന്ദേശമാണ് ലോക കേരള സഭ നൽകുന്നതെന്ന് അധ്യക്ഷതവഹിച്ച മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ജനാധിപത്യത്തിൽ പുതിയ സങ്കൽപം ലോകത്തിന് മുന്നിൽ കാഴ്ചവെക്കാൻ ലോക കേരളസഭയിലൂടെ സാധിച്ചെന്ന് മുഖ്യപ്രഭാഷണം നടത്തിയ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ പറഞ്ഞു.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മന്ത്രിമാരായ ഇ. ചന്ദ്രശേഖരൻ, ഡോ.കെ.ടി. ജലീൽ, രാമചന്ദ്രൻ കടന്നപ്പള്ളി, കടകംപള്ളി സുരേന്ദ്രൻ, വിജയൻപിള്ള എം.എൽ.എ, മേയർ വി.കെ. പ്രശാന്ത്, കൗൺസിലർ പാളയം രാജൻ, രവിപിള്ള, എം. അനിരുദ്ധൻ, നോർക്ക റൂട്സ് വൈസ്ചെയർമാൻ വരദരാജൻ എന്നിവരും സംസാരിച്ചു. ഒമാനിലെ പി.എം. ജാബിർ രചിച്ച ആമുഖമില്ലാത്ത അനുഭവങ്ങൾ എന്ന പുസ്തകം മുഖ്യമന്ത്രി പിണറായി വിജയൻ മന്ത്രി കെ.ടി. ജലീലിന് നൽകി പ്രകാശനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.