കൽപറ്റ: തിരുവനന്തപുരം കേന്ദ്രീയ വിദ്യാലയത്തിലെ അധ്യാപിക എക്സൈസ്, പൊലീസ് സഹായത് തോടെ ചൊവ്വാഴ്ച വൈകീട്ട് വയനാട് കഴി കർണാടക അതിർത്തി കടന്ന സംഭവത്തില്‍ വൈത്തിരി പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. കല്പറ്റ ഡിവൈ.എസ്.പിക്ക് അന്വേഷണ ചുമതല നൽകിയതാ യി ജില്ല പൊലീസ് മേധാവി ആർ. ഇളങ്കോ അറിയിച്ചു. കൽപറ്റ എക്സൈസ് ഇൻസ്പെക്ടർ ഷാജ ഹാൻ, ദല്‍ഹി സ്വദേശിനിയായ അധ്യാപിക കാമ്നാ ശർമ എന്നിവരെ പ്രതിചേർത്താണ് അന്വേഷണം.
മറ്റുചില ഉദ്യോഗസ്ഥരെക്കുറിച്ചും അന്വേഷിക്കുന്നുണ്ട്. സംസ്ഥാന അതിർത്തി കടക്കാനുള്ള പ്രത്യേക അനുമതി ഇവർക്ക് നല്‍കിയിട്ടില്ലെന്ന് ജില്ല കലക്ടർ ഡോ. അദീല അബ്ദുല്ല വ്യക്തമാക്കി. ചില ഉദ്യോഗസ്ഥർ ഇടപെട്ടാണ് അധ്യാപിക ഡൽഹിയിലേക്ക് പോയതെന്ന് പൊലീസ് സംശയിക്കുന്നു. എന്നാൽ കോടതി ഉത്തരവുമായാണ് ഇവരുടെ ഭർത്താവ് അതിർത്തിയിൽ എത്തിയതെന്ന് പറയുന്നുണ്ട്. എന്നാൽ ഉത്തരവുകളൊന്നും ജില്ല അധികൃതരുടെ ശ്രദ്ധയിൽപെട്ടിട്ടില്ല. പട്ടം കേന്ദ്രീയ വിദ്യാലയത്തിലെ അധ്യാപികയാണ് കാമ്ന.
തിരുവനന്തപുരത്തുനിന്ന് യാത്ര തുടങ്ങിയ ഇവരുടെ സാക്ഷ്യപത്രത്തിൽ റൂറല്‍ നാർകോട്ടിക് ഡിവൈ.എസ്.പിയുടെ ഒപ്പുണ്ട്. നിലമ്പൂർ -താമരശ്ശേരി വഴി എക്സൈസ് സർക്കിൾ ഇന്‍സ്പെക്ടറുടെ സ്വകാര്യ വാഹനത്തിലാണ് വന്നത്. പിന്നീട് കല്പറ്റ എക്സൈസ് സി.ഐയുടെ ഔദ്യോഗിക വാഹനത്തിൽ ചുരത്തിൽനിന്ന് കയറി കർണാടക അതിർത്തിയായ മുത്തങ്ങ ചെക്പോസ്റ്റിലെത്തി. ഔദ്യോഗിക വാഹനത്തില്‍ പരിശോധന കൂടാതെ അതിർത്തി കടന്നു. അവിടെനിന്നും ഭർത്താവിെൻറ കാറില്‍ കയറി ഇവർ പോയെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. വയനാട് എക്സൈസ് ഡെപ്യൂട്ടി കമീഷണറോടും ജില്ല പൊലീസ് മേധാവിയോടും ജില്ല കലക്ടർ റിപ്പോർട്ട് തേടി.
അധ്യാപികക്ക് പാസ് അനുവദിച്ചിട്ടില്ല –റൂറൽ എസ്.പി
തിരുവനന്തപുരം: തിരുവനന്തപുരം കേന്ദ്രീയ വിദ്യാലയത്തിലെ അധ്യാപിക തിരുവനന്തപുരം അതിർത്തി കടന്ന വിഷയത്തിൽ ആറ്റിങ്ങൽ നർക്കോട്ടിക് സെൽ ഡിവൈ.എസ്.പി യുവതിക്ക് പാസ് അനുവദിച്ചിട്ടില്ലെന്ന് തിരുവനന്തപുരം റൂറൽ എസ്.പി അശോകൻ അറിയിച്ചു. അധ്യാപികയുടെ സത്യവാങ്മൂലം പരിശോധിച്ച ശേഷമാണ് ഭർത്താവ് അഭ്യർഥിച്ച പ്രകാരം സുഹൃത്തായ എക്സൈസ് ഉദ്യോഗസ്ഥനൊപ്പം വിട്ടയച്ചത്. ഡൽഹിയിൽ നിന്നെത്തിയ ഭർത്താവ് കർണാടകയിലും യുവതി തിരുവനന്തപുരത്തും കുടുങ്ങിക്കിടക്കുകയായിരുന്നു. ഇതാണ് ഉദ്യോഗസ്ഥെൻറ സംരക്ഷണയിൽ യുവതിയെ വിട്ടയച്ചതെന്നും മറ്റ് വിവരങ്ങൾ പരിശോധിച്ച് വരികയാണെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.