മാനന്തവാടി: ജീവനക്കാരെ നിരന്തരം ഭീഷണിപ്പെടുത്തിയ സംഭവങ്ങളെ തുടർന്ന് മുട്ടിൽ മരംമുറി കേസിലെ മുഖ്യപ്രതിയെ ജയിൽ മാറ്റി. ഒന്നാംപ്രതി റോജി അഗസ്റ്റിനെയാണ് റിമാൻഡിൽ കഴിഞ്ഞിരുന്ന മാനന്തവാടി ജില്ല ജയിലിൽ നിന്നു ചൊവ്വാഴ്ച കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റിയത്. കോവിഡ് ക്വാറൻറീനുശേഷം ഒറ്റ സെല്ലിൽ പാർപ്പിക്കും. മാനന്തവാടി ജയിലിൽ ഇയാൾ നിരന്തരം ജയിൽ നിയമം ലംഘിച്ചതോടെയാണ് മാറ്റിയത്. എന്നാൽ കോടതി നിർദേശപ്രകാരം, രോഗിയായ ഇയാൾക്ക് നിരന്തരം ഡോക്ടറുടെ സേവനം ആവശ്യമായതിനാലാണ് ജയിൽ മാറ്റിയതെന്നാണ് മാനന്തവാടി ജില്ല ജയിൽ സൂപ്രണ്ടിെൻറ വിശദീകരണം. ആേൻറാ അഗസ്റ്റിൻ മാനന്തവാടി ജയിലിൽ തന്നെ തുടരും. അതേസമയം, മറ്റൊരു സഹോദരനായ ജോസുകുട്ടി അഗസ്റ്റിൻ കഴിഞ്ഞദിവസം ജലിയിലിൽനിന്ന് പുറത്തിറങ്ങി. ഭാര്യയുടെ അസുഖം ചൂണ്ടിക്കാട്ടി ജില്ല കോടതിയെ സമീപിച്ചതോടെയാണ് ജാമ്യം അനുവദിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.