ആന്റണി ജോണി
മാനന്തവാടി: വ്യത്യസ്ത സ്ഥലങ്ങളിൽ അനധികൃത മദ്യ വിൽപന നടത്തിയ സംഭവത്തിൽ രണ്ടുപേരെ മാനന്തവാടി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സജിത് ചന്ദ്രനും സംഘവും അറസ്റ്റ് ചെയ്തു. വെള്ളമുണ്ട നടാഞ്ചേരി ഉപ്പുപുഴക്കൽ ആന്റണി (64), പ്രവാളാട് പുത്തൂർ പാലക്കൽ ജോണി (62) എന്നിവരാണ് പിടിയിലായത്. ആന്റണിയിൽ നിന്നും 1.180 ലിറ്റർ മദ്യവും ജോണിയിൽ നിന്നും പത്ത് ലിറ്റർ മദ്യവും പിടിച്ചെടുത്തു.
പരിശോധനയിൽ വയനാട് എക്സൈസ് ഇന്റലിജൻസ് പ്രവന്റിവ് ഓഫിസർ വി. രാജേഷ്, മാനന്തവാടി എക്സൈസ് സർക്കിൾ ഓഫിസിലെ പ്രിവന്റിവ് ഓഫിസർമാരായ പി.ആർ. ജിനോഷ്, കെ. ജോണി, സിവിൽ എക്സൈസ് ഓഫിസർമാരായ ടി.ജി. പ്രിൻസ്, കെ. ഹാഷിം, കെ.എസ്. സനൂപ്, ഡ്രൈവർ കെ. സജീവ് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.