പുൽപള്ളിയിൽ വൈദികന്റെ കാറിന് മുന്നിൽ കാട്ടാന

കാട്ടാനയുടെ മുന്നിൽനിന്ന് രക്ഷപ്പെട്ട് വൈദികൻ

മാനന്തവാടി: നടുറോഡിൽ കാട്ടാനക്ക് മുന്നിൽ അകപ്പെട്ടിട്ടും അത്ഭുതകരമായി രക്ഷപ്പെട്ട് വൈദികൻ. തോണിച്ചാൽ കാരുണ്യ നിവാസിലെ ഫാ. ജയ്സൺ കാഞ്ഞിരപ്പാറയിലാണ് രക്ഷപ്പെട്ടത്. ദുഃഖവെള്ളിയാഴ്ച രാവിലെ 6.30ഓടെ പാക്കം വനത്തിലെ കുറിച്ചിപ്പറ്റയിലായിരുന്നു സംഭവം. പാക്കം വനത്തിൽനിന്ന് ജനവാസ കേന്ദ്രത്തിൽ ഇറങ്ങിയ കാട്ടാനയെ രാവിലെ വനം വകുപ്പ് ജീവനക്കാർ വനത്തിലേക്ക് തുരത്തുന്നതിനിടയായിരുന്നു ഫാ.ജയ്സന്റെ കാർ ആനയുടെ മുന്നിൽപെട്ടത്. മാനന്തവാടിയിൽനിന്ന് പട്ടാണിക്കുപ്പ് ഉണ്ണീശോ പള്ളിയിലേക്ക് പോവുകയായിരുന്നു അദ്ദേഹം. ദൈവത്തിന്റെ അനുഗ്രഹംകൊണ്ട് മാത്രമാണ് രക്ഷപ്പെട്ടതെന്ന് ഫാ. ജയ്സൺ പറഞ്ഞു. ഈ വനമേഖലയോട് ചേർന്നാണ് ഒരു മാസം മുമ്പ് കാട്ടാന പാക്കം സ്വദേശിയായ പോളിനെ ആക്രമിച്ച് കൊന്നത്. ഇവിടെ കാട്ടാനകൾ വാഹനങ്ങൾക്കുനേരെ ചീറിയടുക്കുന്നത് പതിവായിട്ടുണ്ട്. വനം വകുപ്പ് നിരീക്ഷണം ശക്തമാക്കി.

Tags:    
News Summary - priest escapes from wild elephant

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.