കാട്ടാന നശിപ്പിച്ച വാഴത്തോട്ടം

കാട്ടാനപ്പേടിയിൽ മക്കിമല

മാനന്തവാടി: കാട്ടാനപ്പേടിയിൽ പൊറുതിമുട്ടി തലപ്പുഴ, മക്കിമല പ്രദേശവാസികൾ. രാത്രിയിറങ്ങുന്ന കാട്ടാന പ്രദേശത്തെ നിരവിധി കുടുംബങ്ങളുടെ കാർഷിക വിളകളാണ് നശിപ്പിക്കുന്നത്. സന്ധ്യ മയങ്ങിയാൽ ഭീതിയുടെ നിഴലിലാണ് മക്കിമലയിലെ കുടുംബങ്ങൾ. സന്ധ്യമയങ്ങിയാൽ കാട്ടാന വിളയാട്ടത്തിന്റെ ദുരിതത്തിലാണ് പ്രദേശവാസികൾ. പ്രദേശവാസികളുടെ സ്വൈര ജീവിതത്തിന് ഭീഷണിയാകുന്നതോടൊപ്പം വ്യാപക കൃഷിനാശവും വരുത്തുകയാണ്.

വെള്ളിയാഴ്ച ഇറങ്ങിയ കാട്ടാന കരിയങ്ങാടൻ ഇബ്രായി, തെക്കോടൻ കോയ എന്നിവരുടെ വാഴ, കവുങ്ങ്, തെങ്ങ്, കാപ്പി എന്നിവ വ്യാപകമായി നശിപ്പിച്ചു. രാത്രിയിൽ ജീവൻ പണയം വെച്ചാണ് മക്കിമലക്കാർ വീടിനുള്ളിൽ അന്തിയുറങ്ങുന്നത്. ജീവൻ നഷ്ടപ്പെടുന്നതിന് മുമ്പ് കാട്ടാന ശല്യത്തിന് പരിഹാരം വേണമെന്നാണ് ഇവരുടെ ആവശ്യം.

Tags:    
News Summary - Makhimala in wild elephant fear

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.