മാനന്തവാടി: ലാഭം വാഗ്ദാനം ചെയ്ത് സ്വർണ നിക്ഷേപ തട്ടിപ്പ് നടത്തി വിദേശത്തേക്ക് കടന്ന പ്രതികൾക്കായുള്ള ലുക്കൗട്ട് നോട്ടീസ് പൊലീസ് പുറത്തിറക്കി. പ്രതികളായ മനാഫ്, റഹീം എന്നിവരുടെ നോട്ടീസുകളാണ് വിമാനത്താവളങ്ങൾ കേന്ദ്രീകരിച്ച് പ്രസിദ്ധീകരിച്ചത്. പൊലീസ് കേസെടുത്തതോടെ ഇരുവരും ഗൾഫിലേക്ക് കടക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് തട്ടിപ്പിനിരയായ കൂടുതൽപേർ പരാതികളുമായി രംഗത്ത് വന്നിട്ടുണ്ട്. പനമരം, തലപ്പുഴ സ്റ്റേഷനുകളിലാണ് പുതിയ പരാതികൾ നൽകിയിരിക്കുന്നത്. വെള്ളമുണ്ട, തൊണ്ടർനാട് സ്റ്റേഷനുകളിലെ പരാതികളിൽ മക്കിയാട് പന്ത്രണ്ടാം മൈൽ മാടമ്പള്ളി സലീം, സിദ്ദീഖ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. വിദേശത്തേക്ക് കടന്ന മനാഫും റഹീമും ഇവരും സഹോദരങ്ങളാണ്. സഹായിയായ ജമീലയും ഒളിവിലാണ്. അതേസമയം, ഇവരുടെ ഉടമസ്ഥതയിലുള്ള കോറോത്തേ ആപ്പിൾ റസ്റ്റാറന്റിന് പഞ്ചായത്ത് ലൈസൻസ് ഇല്ലെന്ന് അന്വേഷണത്തിൽ വ്യക്തമായി. മാർക്കറ്റ് വിലയേക്കാൾ 5000 രൂപ കുറച്ചാണ് ഇവർ സ്വർണം സ്വീകരിച്ചിരുന്നത്. ഇടനിലക്കാർ വഴിയാണ് തട്ടിപ്പ് നടത്തിയത്. ഇരുന്നൂറോളം പേർ തട്ടിപ്പിനിരയായതാണ് പ്രാഥമിക വിവരം. രണ്ടായിരത്തോളം പവനാണ് തട്ടിച്ചെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.