ജോബി
മാനന്തവാടി: ആദിവാസി വയലിൽ ഷോക്കേറ്റ് മരിച്ച സംഭവത്തിൽ സ്ഥലമുടമ അറസ്റ്റിൽ. ചെറൂർ അണ്ണി കോളനിയിലെ കുളിയൻ (രാജൻ-50) ആണ് ഷോക്കേറ്റ് മരിച്ചത്. കുളിയനെ ഷോക്കേറ്റു മരിച്ച നിലയിൽ കണ്ടെത്തിയ സ്ഥലത്തിന്റെ ഉടമ കുറുക്കൻമൂല ചെറൂർ കരിമ്പനാക്കുഴി ജോബി (44)യെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 14ന് രാവിലെയാണ് ജോബിയുടെ ഉടമസ്ഥതയിലുള്ള വാഴത്തോട്ടത്തിൽ കുളിയനെ മരിച്ച നിലയിൽ കണ്ടെത്തിയത്.
തോട്ടത്തിൽ സ്ഥാപിച്ച വേലിയിൽ നിന്നുള്ള ഷോക്കേറ്റാണ് കുളിയൻ മരിച്ചതെന്ന് പൊലീസ് നടത്തിയ പ്രാഥമികാന്വേഷണത്തിലും പിന്നീടുള്ള പോസ്റ്റ്മോർട്ടം റിപ്പോർട്ടിലും വ്യക്തമായിരുന്നു. ഇത് വന്യജീവികളെ അപായപ്പെടുത്താനായി നിർമിച്ചതാണോ എന്നും പരിശോധിക്കുന്നുണ്ട്. അനധികൃതമായി നിർമിച്ച വേലിയിൽ എ.സി വൈദ്യുതി കടത്തിവിട്ടതാണ് കുളിയൻ ഷോക്കേറ്റു മരിക്കുന്നതിന് കാരണമായത്. ജോബിയെ മാനന്തവാടി എസ്.എം.എസ് കോടതി ജഡ്ജി പി.ടി. പ്രകാശൻ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.