മാനന്തവാടി: ജില്ലയിലെ ആദ്യ നഗര വനം തിങ്കളാഴ്ച നാടിന് സമർപ്പിക്കും. നോര്‍ത്ത് വയനാട് വനം ഡിവിഷന് ഓഫിസ് കോമ്പൗണ്ടിലാണ് നഗര വനം ഒരുക്കിയിട്ടുള്ളത്. വൈകീട്ട് നാലിന് ഒ.ആർ. കേളു എം.എൽ.എ ഉദ്ഘാടനം ചെയ്യും. ടൂറിസം വികസനത്തിനൊപ്പം പൊതുജനങ്ങള്‍ക്ക് ഏറെ ഉപകാരപ്രദമായി മാറുന്നതാണ് പദ്ധതി. കേന്ദ്രവനം പരിസ്ഥിതി മന്ത്രാലയം അനുവദിച്ച 40 ലക്ഷം ഉപയോഗിച്ചാണ് നഗരത്തോട് ചേര്‍ന്നുള്ള വനം വകുപ്പിന്റെ സ്ഥലത്ത് നഗര വനം പദ്ധതി നടപ്പിലാക്കിയത്. പ്രവേശന കവാടം, നടപ്പാത, ഇരിപ്പിടങ്ങള്‍, ഏറുമാടം, മനോഹരമായ ലാന്റ് സ്കേപ്പിങ്, വിവിധയിനം പൂച്ചെടികള്‍, കഫ്റ്റീരിയ, ടിക്കറ്റ് കൗണ്ടര്‍, ശുചിമുറി, മൃഗങ്ങളുടെയും പക്ഷികളുടെയും പ്രതിമകള്‍ എന്നിവയാണ് ഒരുക്കിയിരിക്കുന്നത്. അപൂര്‍വ ഇനം പക്ഷികളുടെ ആവാസകേന്ദ്രവും വ്യത്യസ്ത ഔഷധച്ചെടികളുമുള്ള വനത്തിലൂടെയുള്ള നടത്തവും വേറിട്ട അനുഭവമാണ്. നഗരത്തിലെത്തുന്നവർക്ക് സായാഹ്നം ചെലവഴിക്കാൻ പഴശ്ശി പാർക്കിന് പുറമെ നഗര വനം കൂടി ആരംഭിക്കുന്നത് വിനോദസഞ്ചാരത്തിന് മുതൽക്കൂട്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.