നിഷാന
തിരുവനന്തപുരം: മുൻ ഭർത്താവിനെതിരെ വ്യാജരേഖയുണ്ടാക്കി 50 ലക്ഷം രൂപ നഷ്ടപരിഹാരമാവശ്യപ്പെട്ട് തിരുവനന്തപുരം കുടുംബകോടതിയിൽ യുവതി കൊടുത്ത കേസ് യുവതിക്ക് തന്നെ തിരിച്ചടിയായി. നിലമ്പൂർ മുക്കട്ട അയ്യാർപൊയിൽ സ്വദേശി നിഷാനയെയാണ് ചെന്നൈയിൽ നിന്ന് തിരുവനന്തപുരം ഫോർട്ട് പൊലീസ് അറസ്റ്റ് ചെയ്തത്.
റിമാൻഡിലായ നിഷാനയെ അട്ടകുളങ്ങര ജയിലിലേക്ക് മാറ്റി. കേസിൽ സമർപ്പിച്ചത് വ്യാജമായുണ്ടാക്കിയ രേഖയാണെന്ന് മുൻ ഭർത്താവ് തെളിവ് സഹിതം ഹൈകോടതിയെ സമീപിച്ചു. കോടതി നിർദേശപ്രകാരം തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് മജിസ്ട്രറ്റ് തിരുവനന്തപുരം ഫോർട്ട് പൊലീസിനോട് യുവതിക്കെതിരെ കേസെടുക്കാൻ നിർദേശിച്ചു.
ഗുരുതര കുറ്റകൃത്യം ബോധ്യപ്പെട്ടതിനെ തുടർന്ന് പൊലീസ് തുടർനടപടികളിലേക്ക് നീങ്ങി. വ്യാജരേഖ ചമച്ച കേസിൽ നിഷാനയുടെ സഹോദരി നിഷ്മയെ കേസിൽ രണ്ടാം പ്രതിയാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.