തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രി വാർഡിൽ സീലിങ് അടർന്നുവീണു; വൻ അത്യാഹിതം ഒഴിവായി

മെഡിക്കൽ കോളജ്: തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ സീലിങ് അടർന്നുവീണു. രോഗികള്‍ കിടക്കുന്ന ഭാഗത്തുനിന്ന് അൽപം മാറിയായതിനാല്‍ അപകടം ഒഴിവായി.

ഞായറാഴ്ച ഉച്ചക്ക് ഒന്നോടെയായിരുന്നു 20ാം വാര്‍ഡിലാണ് സംഭവം. സീലിങിന്‍റെ കുറച്ചു ഭാഗം മാസങ്ങൾക്ക് മുമ്പ് അടർന്നുവീണിരുന്നു. ഈ ഭാഗത്തുണ്ടായതായ ദ്വാരം അടക്കുന്നതിന്റെ ഭാഗമായി സിമന്റ് തേച്ച് സുരക്ഷിതമാക്കിയിരുന്നു. ഇതാണ് വീണ്ടും ഇളകി താഴേക്കു പതിച്ചത്. ഉച്ചസമയത്ത് രോഗികളും കൂട്ടിരിപ്പുകാരും ഭക്ഷണം കഴിക്കുന്ന തിരക്കിലായിരുന്നു.

ഫാനുകള്‍ പ്രവര്‍ത്തിച്ചപ്പോള്‍ അതിന്റെ ഇളക്കംമൂലം ബലംകുറഞ്ഞ തേപ്പ് ഇളകി നിലത്തേക്കു വീണതാണെന്നു രോഗികള്‍ പറഞ്ഞു. സീലിങ് വീണതോടെ രോഗികള്‍ ഭയപ്പെട്ട് പുറത്തേക്കോടിയെങ്കിലും മറ്റുള്ള പ്രശ്‌നങ്ങളൊന്നും ഉണ്ടായില്ല. വിവരമറിഞ്ഞ് ആശുപത്രി അധികൃതര്‍ സ്ഥലത്തെത്തി സീലിങ് പരിശോധിച്ചു. ഈ ഭാഗത്ത് അറ്റകുറ്റപ്പണി നടത്താനും സുരക്ഷിതമാക്കാനും അധികൃതര്‍ നിര്‍ദേശം നല്‍കി.

Tags:    
News Summary - Ceiling collapses in Thiruvananthapuram Medical College Hospital ward; major tragedy averted

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.