തിരുവനന്തപുരം: വിഴിഞ്ഞത്ത് വീട്ടമ്മയെയും ബന്ധുവിനെയും ആക്രമിച്ച രണ്ടംഗസംഘത്തിലെ ഒരാളെ പൊലീസ് പിടികൂടി. വെങ്ങാനൂർ പുല്ലാന്നിമുക്ക് ഉഴുന്നുവിള കിഴക്കരിക് വീട്ടിൽ ശംഭു എന്ന ഷൈജു (32)വിനെയാണ് വിഴിഞ്ഞം പൊലീസ് അറസ്റ്റ് ചെയ്തത്.
ശനിയാഴ്ച വൈകീട്ട് മൂന്നിനാണ് സംഭവം. വീട്ടമ്മയും മകനും മാത്രം താമസിക്കുന്ന വീട്ടിലാണ് ക്രിമിനൽ കേസുകളിൽ പ്രതി രഞ്ജുവും പിടിയിലായ ഷൈജുവും ചേർന്ന് അതിക്രമിച്ചുകയറി ആക്രമണം നടത്തിയത്.
തടയാൻ ശ്രമിച്ച വീട്ടമ്മയുടെ ബന്ധുവിനെ ഷൈജു വെട്ടിപ്പരിക്കേൽപിച്ചു. നാട്ടുകാരെത്തിയപ്പോൾ പ്രതികൾ കടന്നുകളയുകയായിരുന്നു. ലൈംഗികാതിക്രമ ശ്രമം വിലക്കിയതിലുള്ള വിരോധമാണ് ആക്രമണത്തിന് കാരണം. ഒന്നാം പ്രതി രഞ്ജുവിനെ പിടികൂടാനായില്ല. വിഴിഞ്ഞം എസ്.എച്ച്.ഒ പ്രജീഷ് ശശി, എസ്.ഐമാരായ സമ്പത്ത്, വിനോദ്, സുരേഷ് കുമാർ, സി.പി.ഒ സജൻ എന്നിവരങ്ങിയ പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.