സെക്രേട്ടറിയറ്റിന് മുന്നിൽ ഓട്ടോ ഡ്രൈവർക്ക് വെട്ടേറ്റു

തിരുവനന്തപുരം: മദ്യപിച്ചുണ്ടായ വാക്കുതർക്കത്തെ തുടർന്ന് സെക്രേട്ടറിയറ്റിന് മുന്നിൽ ഓട്ടോ ഡ്രൈവറെ വെട്ടി. വള്ളക്കടവ് ബലവാൻ നഗർ സെക്കന്‍റ് സ്ട്രീറ്റിൽ എൻ.എസ്. ജയകുമാറിനെയാണ് (58) പട്ടാപ്പകൽ കുപ്രസിദ്ധ ഗുണ്ട ആക്രമിച്ചത്. നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയായ കുന്നുകുഴി ടി.സി 12/ 1512ൽ രാജേഷിനെ കന്‍റോൺമെന്‍റ് പൊലീസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ച രാവിലെ സെക്രേട്ടറിയറ്റിന് സമീപം ജില്ല ട്രഷറിക്ക് മുന്നിലെ ഓട്ടോ സ്റ്റാൻഡിലായിരുന്നു സംഭവം.

ശനിയാഴ്ച രാത്രി മദ്യപിച്ച് ഓട്ടോ സ്റ്റാന്‍ഡിലെത്തിയ രാജേഷ് ചില ഓട്ടോ ഡ്രൈവർമാരുമായി വഴക്കിട്ടിരുന്നു. ഇതിന് പിന്നാലെയാണ് രാവിലെയോടെ വീണ്ടും സ്റ്റാൻഡിൽ വെട്ടുകത്തിയുമായി എത്തി ബഹളം വെക്കുകയും ചീത്തവിളിക്കുകയും ചെയ്തത്. ചീത്തവിളിക്കരുതെന്ന് ജയകുമാർ ആവശ്യപ്പെട്ടതോടെ ചീത്തവിളിച്ചാൽ നീ എന്തു ചെയ്യുമെന്ന് ചോദിച്ച് ഇടുപ്പിൽ കരുതിയിരുന്ന വെട്ടുകത്തിയെടുത്ത് കൈയിൽ വെട്ടുകയായിരുന്നു. തുടർന്ന് മറ്റ് ഓട്ടോകാരെല്ലാം ചേർന്ന് രാജേഷിനെ പിടികൂടി പൊലീസിനെ ഏൽപിച്ചു. സാരമായി പരിക്കേറ്റ ജയകുമാറിനെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Tags:    
News Summary - Auto driver stabbed in front of Secretariat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.