പാലോട്: പാപ്പനംകോട് ക്രസൻറ് സ്കൂളിന് സമീപം ഇരുചക്ര വാഹനത്തിൽ സഞ്ചരിക്കുകയായിരുന്ന സ്ത്രീയുടെ മാല പിടിച്ചുപറിക്കാൻ ശ്രമിച്ച കേസിലെ പ്രതി അറസ്റ്റിൽ. പെരിങ്ങമ്മല പറക്കോണം രഞ്ജിത് ഭവനിൽ രതീഷ്കുമാർ (29) ആണ് അറസ്റ്റിലായത്.
16ന് രാത്രി എട്ടോടെ ഒരു ബൈക്കിൽ സ്ത്രീയെ പിൻതുടർന്ന് മാല പൊട്ടിക്കാൻ ശ്രമിച്ചെങ്കിലും മാല പൊട്ടി താഴെ വീണതിനാൽ പ്രതിക്ക് ഇത് കൈക്കലാക്കാനായില്ല. തുടർന്ന് നിരീക്ഷണ ക്യാമറകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പ്രതിയെപറ്റി സൂചന ലഭിച്ചു. സ്റ്റേഷനിൽ എത്തിച്ച് ചോദ്യം ചെയ്തതിൽ ഇയാൾ കുറ്റം സമ്മതിക്കുകയായിരുന്നു. നെടുമങ്ങാട് പൊലീസ് സ്റ്റേഷനിൽ സമാന സംഭവങ്ങളിൽ രതീഷിനെതിരെ കേസുകൾ നിലവിലുണ്ട്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
പാലോട് ഇൻസ്പെക്ടർ സി.കെ. മനോജിെൻറ മേൽനോട്ടത്തിൽ സബ് ഇൻസ്പെക്ടർ നിസാറുദീൻ, ജി.എസ്.ഐമാരായ ഇർഷാദ്, അൻസാരി, സീനിയർ സി.പി.ഒ രാജേഷ്, സുജു, ലിജു, മാധവൻ, അരുൺ, ഷിബു എന്നിവരടങ്ങിയ സംഘമാണ് അന്വേഷണം നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.