നെയ്യാറ്റിന്‍കര: അഴിമതിക്കെതിരെയും രാജഭരണ കാലത്തെ തെറ്റിനെതിരെയും തൂലിക ചലിപ്പിച്ച് നാടുകടത്തിയ ധീരനായ സ്വദേശാഭിമാനി രാമകൃഷ്ണ പിള്ളയെ നാടുകടത്തിയിട്ട് ഞായറാഴ്ച 111 വര്‍ഷം. നെയ്യാറ്റിന്‍കര അതിയന്നൂരില്‍ മുല്ലപ്പള്ളി തറവാട്ടില്‍ നരസിംഹന് പോറ്റിയുടെയും ചക്കിയമ്മയുടെയും മകനായി ജനനം. നാടിന് എക്കാലവും അഭിമാനിക്കാന്‍ കഴിയുന്ന തരത്തിലായിരുന്നു അദ്ദേഹത്തിെൻറ പ്രവര്‍ത്തനം. വിദ്യാര്‍ഥിയായിരിക്കുമ്പോള്‍തന്നെ പത്രപ്രവര്‍ത്തന രംഗത്ത് രാമകൃഷ്ണപിള്ളയുടെ സജീവസാന്നിധ്യമുണ്ടായിരുന്നു.
പത്രാധിപലോകത്തെ ഭീഷ്മാചാര്യനായിരുന്നു സ്വദേശാഭിമാനി രാമകൃഷ്ണപിള്ള. രാജഭരണകാലത്ത് സ്വദേശാഭിമാനിക്ക് മുമ്പും പിമ്പും നിരവധി നാടുകടത്തലുകള്‍ക്ക് തിരുവിതാംകൂര്‍ സാക്ഷ്യം വഹിച്ചിട്ടുണ്ടാകാം. എന്നാല്‍ ആരല്വായ്മൊഴിക്കപ്പുറത്തേക്കാണ് ഇൗ നിര്‍ഭയനായ പത്രപ്രവര്‍ത്തകനെ നാടുകടത്തിയത്.
മനുഷ്യനിര്‍മിതമായ ഒന്നിനും മുട്ടുകുത്തില്ലായെന്ന മാതൃകാപരമായ ധാര്‍ഷ്ട്യവും ആദര്‍ശങ്ങളില്‍ നിന്നും അണുവിട വ്യതിചലിക്കാതെ അന്യായങ്ങള്‍ക്കെതിരെ തൂലിക ചലിപ്പിച്ച ചങ്കൂറ്റവും മൂലം ഭരണാധികാരികളുടെ കണ്ണിലെ കരടായി. ഭരണരംഗത്തെ അഴിമതികളും ദിവാന് പി. രാജഗോപാലാചരിയുടെ സദാചാരവിരുദ്ധ പ്രവര്‍ത്തനങ്ങളും രാജസേവകന്മാരുടെ ചൂഷണങ്ങളും കണ്ടില്ലെന്ന് നടിക്കാന്‍ സ്വദേശാഭിമാനിക്ക് സാധിച്ചില്ല.
രാമകൃഷ്ണപിള്ള സ്വദേശാഭിമാനിയിലൂടെ തൂലിക പടവാളാക്കിയപ്പോള്‍ ദിവാെൻറയും തൽപരകക്ഷികളുടെയും ഉറക്കം കെട്ടു. രാജാവിെൻറ പിടിപ്പുകേടിനെക്കുറിച്ചും ഉദ്യോഗസ്ഥരുടെ അഴിമതിയെയും ദുര്‍വൃത്തികളെയും തെൻറ പത്രത്തിലൂടെ ആവര്‍ത്തിച്ച് തുറന്നെഴുതിയതിനാണ് രാജാവ് രാമകൃഷ്ണപിള്ളക്കെതിരെ നടപടി സ്വീകരിച്ചത്. 1910 സെപ്റ്റംബര്‍ 26 തിങ്കളാഴ്ച ഉച്ചക്ക് ഒന്നിന് സ്വദേശാഭിമാനി ഒാഫിസില്‍ ഉച്ചക്ക് ഊണും കഴിച്ച് അന്നെത്ത ലക്കം സ്വദേശാഭിമാനി പത്രത്തിെൻറ ജോലി നോക്കുകയായിരുന്നു. അപ്പോഴാണ് ശ്രീമൂലം തിരുനാള്‍ മഹാരാജാവ് ഉത്തരവ് പുറപ്പെടുവിച്ചത്.
മദിരാശി, കുന്ദംകുളം, തൃശൂര്‍, പാലക്കാട് എന്നിവിടങ്ങളിലൂടെ ഒടുവില്‍ കണ്ണൂരിലെത്തിച്ചേര്ന്നു. ഇതിനോടകം അദ്ദേഹം ക്ഷയരോഗബാധിതനായിരുന്നു. ആറുവര്‍ഷത്തിനുശേഷം 1916 മാര്‍ച്ച് 28ന് കണ്ണൂരിലെ പയ്യാമ്പലം കടല്‍ത്തീരത്ത് എരിഞ്ഞടങ്ങി. കാറല്‍ മാര്‍ക്സിനെയും മഹാത്മാ ഗാന്ധിയെയും മലയാളികള്‍ക്ക് ആദ്യമായി അക്ഷരങ്ങളിലൂടെ പരിചയപ്പെടുത്തിയ സ്വദേശാഭിമാനിയുടെ 'വൃത്താന്ത പത്രപ്രവര്‍ത്തനം' ഈ മേഖലയിലുള്ളവര്‍ക്കും വിദ്യാര്‍ഥികള്‍ക്കും മാര്‍ഗദീപമാണ്. 29 ഗ്രന്ഥങ്ങള്‍ അദ്ദേഹം രചിച്ചു.
വിദ്യാര്‍ഥിയായിരിക്കെ സാഹിത്യരചന ശീലമാക്കിയ രാമകൃഷ്ണപിള്ള 1899ല്‍ കേരള ദര്പ്പണത്തിെൻറ പത്രാധിപരായി. പിന്നീട് കേരളപഞ്ചിക, മലയാളി എന്നിവയുടെ പത്രാധിപത്യചുമതല ഏറ്റെടുത്തു. തുടര്‍ന്ന് 'കേരളന്‍' മാസിക സ്വന്തമായി ആരംഭിച്ചു. ഈ സാഹചര്യത്തിലാണ് വക്കം അബ്ദുൽ ഖാദര്‍ മൗലവിയുടെ ക്ഷണമനുസരിച്ച് സ്വദേശാഭിമാനി പത്രത്തിെൻറ ആധിപത്യം സ്വീകരിച്ചത്. മൗലവിയുടെ ഉടമസ്ഥതയിലുള്ള പത്രം രാമകൃഷ്ണപിള്ളയുടെ വരവോടെ മലയാള പത്രപ്രവര്‍ത്തന രംഗത്തെ തന്നെ നാഴികക്കല്ലായി പരിണമിച്ചു. സ്വദേശാഭിമാനിയുടെ ജന്മഗൃഹം സംരക്ഷിക്കാത്തതിൽ പ്രദേശവാസികളിൽ പ്രതിഷേധവുമുയരുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.