മിഥുമോഹന്റെ മരണം: അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കൾ പരാതി നൽകി

നെയ്യാറ്റിൻകര: മിഥുമോഹന്റെ മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കൾ പരാതി നൽകി. അഞ്ച് വർഷമായി പ്രണയിച്ച പെൺകുട്ടി വിവാഹവാഗ്ദാനം നൽകുകയും ഒടുവിൽ കബിളിപ്പിച്ചതാണ് ആത്മഹത്യയിൽ എത്തിയതെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്. പല തവണയായി പല വസ്തുവകകളും കൈക്കലാക്കി എന്നും പരാതിയിൽ പറയുന്നു. ഈ മാസം രണ്ടിനാണ് മിഥുമോഹൻ വഴുതൂരിലെ വീട്ടിൽ സ്വന്തംമുറിയിൽ തൂങ്ങിമരിച്ചത്.

വഴുതൂർ സ്വദേശികളായ മോഹനകുമാരൻ നായരുടേയും സിന്ധുവിന്റെയും മകനാണ് മിഥുമോഹൻ. രണ്ട് മാസമായി പെൺകുട്ടി മിഥുമോഹനെ ഒഴിവാക്കിത്തുടങ്ങി. ഇതിൽ മനംനൊന്ത് മിഥു മാനസികമായി തളർന്ന അവസ്ഥയിലായെന്നും ബന്ധുക്കൾ പറയുന്നു. മിഥു ആത്മഹത്യ ചെയ്യാനുണ്ടായ കാരണം അറിയണമെന്നും ഉത്തരവാദികൾക്കെതിരെ നിയമ നടപടി വേണമെന്നും ബന്ധുക്കൾ പരാതിയിൽ ആവശ്യപ്പെടുന്നു. നെയ്യാറ്റിൻകര പൊലീസ് മിഥുമോഹന്റെ വഴുതൂരിലെ വീട്ടിലെത്തി ബന്ധുക്കളിൽനിന്ന് മൊഴി എടുത്തു

Tags:    
News Summary - Mithumohan's death: Relatives filed a complaint demanding an investigation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.