പരിശോധനയിൽ കണ്ടെത്തിയ അരിയും ഗോതമ്പും

കരിഞ്ചന്തയിൽ വിൽക്കാനായി സൂക്ഷിച്ച റേഷനരിയും ഗോതമ്പും പിടിച്ചു

കഠിനംകുളം: തിരുവനന്തപുരം കഠിനംകുളത്ത് കരിഞ്ചന്തയിൽ വിൽക്കാനായി സൂക്ഷിച്ചിരുന്ന റേഷനരിയും ഗോതമ്പും പിടികൂടി. 51 ചാക്ക് അരിയും 11 ചാക്ക് ഗോതമ്പുമാണ് കഠിനംകുളം പൊലീസ് പിടികൂടിയത്. കഠിനംകുളം തോണിക്കടവിൽ വിഴിഞ്ഞം സ്വദേശി സക്കീറിെൻറ പേരിൽ വാടകക്കെടുത്ത കടമുറിയിലാണ് അരി സൂക്ഷിച്ചിരുന്നത്.

തിരുവനന്തപുരം റൂറൽ എസ്.പി പി.കെ. മധുവിന് കിട്ടിയ ലഭിച്ച രഹസ്യവിവരത്തിെൻറ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പുതിയ ചാക്കുകളിൽ നിറച്ച അരിയും ഗോതമ്പും കണ്ടെത്തിയത്. പൂവാർ ഭാഗത്തുള്ള ഗോഡൗണിലെത്തിച്ച റേഷനരിയാണ് പുതിയ ചാക്കുകളിൽ നിറച്ചതെന്ന് കണ്ടെത്തി. സക്കീറിെൻറ പേരിൽ വാടകക്കെടുത്തെങ്കിലും അരി എത്തിച്ചിരുന്നത് മറ്റൊരു വിതരണക്കാരനാണെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. റേഷൻ വിതരണ കരാറെടുത്തിട്ടുള്ള ചിലരെ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണമാരംഭിച്ചു.

കണ്ടെടുത്ത അരിയും ഗോതമ്പും സിവിൽ സപ്ലൈസിന് കൈമാറി. പൊലീസ് അറിയിച്ചതനുസരിച്ച് ജില്ലാ സപ്ലൈ ഓഫിസർ ജലജാ റാണി, ചിറയിൻകീഴ് താലൂക്ക് സപ്ലൈ ഓഫിസർ സുരേഷ് കുമാർ എന്നിവർ സ്ഥലത്തെത്തി പരിശോധന നടത്തി.

Tags:    
News Summary - Ration and wheat stored for sale on the black market were seized

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.