19കാരനെ കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് നേരെ വധശ്രമം

കഴക്കൂട്ടം: കരിമഠം കോളനിയിലെ 19കാരനായ അർഷാദിനെ കൊലപ്പെടുത്തിയ കേസിലെ ഏഴാം പ്രതിക്ക് നേരെ വധശ്രമം. അർഷദിന്റെ കൊലപാതകത്തിന് മാസത്തിനു ശേഷം ജാമ്യത്തിലിറങ്ങിയ പ്രായപൂർത്തിയാകാത്ത ഏഴാം പ്രതി ശ്രീകാര്യത്തെ ഒരു ബന്ധുവീട്ടിലാണ് താമസിക്കുന്നത്. ബന്ധുവീടിന് സമീപത്തായിരുന്നു ആക്രമണം. 14ന് ഉച്ചക്ക് ഒന്നിനാണ് സംഭവം. സഹോദരിയുമായി ബൈക്കിൽ പോയ ഏഴാം പ്രതിയെ മൂന്നു ബൈക്കുകളിലായെത്തിയ സംഘം വെട്ടിവീഴ്ത്തുകയായിരുന്നു.

സംഭവവുമായി ബന്ധപ്പെട്ട് ആറുപേരെ ശ്രീകാര്യം പൊലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റുചെയ്ത ആറു പേരിൽ രണ്ടുപേർ പ്രായപൂർത്തിയാകാത്തവരാണ്. കരിമഠം സ്വദേശികളായ യദുകൃഷ്ണൻ (23), ഷിബിൻ (22), വിവേക് (22) സുൽഫി (26)എന്നിവരെയാണ് ശ്രീകാര്യം പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതികളെല്ലാവരും അർഷദിന്റെ സുഹൃത്തുക്കളാണ്. അർഷദിനെ കൊന്നതിലുള്ള പ്രതികാരമായാണ് ആക്രമണം നടത്തിയതെന്നാണ് പൊലീസ് പറയുന്നത്.

കാര്യവട്ടത്ത് കാറിൽ സഞ്ചരിക്കവേ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തശേഷം കൂടുതൽ ചോദ്യം ചെയ്യുന്നതിനുവേണ്ടി ശ്രീകാര്യം പൊലീസ് കസ്റ്റഡിയിൽ വാങ്ങി.

Tags:    
News Summary - Attempted murder of the accused in the case of killing a 19-year-old

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.