കഴക്കൂട്ടം: അസുഖ ബാധിതരായ മാതാപിതാക്കൾക്ക് ഹോട്ടലിൽനിന്ന് ഉച്ച ഭക്ഷണം വാങ്ങാനെത്തിയ യുവാവിനെ ഡി.വൈ.എഫ്.ഐ പ്രവർത്തകർ മർദിച്ച് പരിക്കേൽപിച്ച് ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയതായി പരാതി.
ഗുരുതരമായി പരിക്കേറ്റ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ കുളത്തൂർ ഗുരുനഗർ പുതുവൽ മണക്കാട് വീട്ടിൽ രമേശെൻറ മകൻ രതീഷ് (27) നെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ ഉച്ചയോടെ കുളത്തൂർ ജങ്ഷനിലായിരുന്നു സംഭവം. മുൻ വൈരാഗ്യമാണ് അക്രമണത്തിന് പിന്നിലെന്ന് തുമ്പ പൊലീസ് പറഞ്ഞു.ഡി.വൈ. എഫ്.ഐ പ്രവർത്തകെൻറ വീട് മാസങ്ങൾക്കുമുമ്പ് ആക്രമിച്ച കേസിൽ രതീഷും ഉൾപ്പെട്ടിരുന്നെന്ന് ആരോപിച്ചാണ് മർദനം.
പ്രതികളെ ഉടൻ പിടികൂടണമെന്നും അല്ലെങ്കിൽ പ്രതിഷേധ പരിപാടികളുമായി മുന്നോട്ടു വരുമെന്നും കോൺഗ്രസ് മണ്ഡലം കമ്മിറ്റി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.