പോത്തൻകോട്: പിടികൂടാനെത്തിയ പൊലീസ് സംഘത്തെ ആക്രമിച്ച് പ്രതി രക്ഷപ്പെട്ടു. അയിരൂപ്പാറ തിപ്പലിക്കോണം രാമപുരത്ത് ചന്തുവാണ് രക്ഷപ്പെട്ടത്.
ചൊവ്വാഴ്ച വൈകുന്നേരം നാേലാടെയാണ് സംഭവം. മദ്യപിച്ച് ബഹളം െവക്കുന്നതായി നാട്ടുകാരുടെ പരാതിയെ തുടർന്ന് സ്ഥലത്തെത്തിയ പോത്തൻകോട് സ്റ്റേഷനിലെ എ.എസ്.ഐ ഉൾപ്പെട്ട പൊലീസ് സംഘത്തെയാണ് പ്രതി ആക്രമിച്ചത്.
മദ്യലഹരിയിലായിരുന്ന പ്രതിയെ പിടികൂടുന്നതിനിടയിൽ അക്രമാസക്തനായി എ.എസ്.ഐ ഷാജിയെ ആക്രമിച്ച് രക്ഷപ്പെടുകയായിരുന്നു. ആക്രമണത്തിൽ വലതുകൈയിലെ ചൂണ്ടുവിരലിനും മോതിര വിരലിനും ഒടിവ് സംഭവിച്ചു.
എ.എസ്.ഐയെ വെഞ്ഞാറമൂട്ടിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതിയെ പിടികൂടാൻ ഊർജിത അേന്വഷണം ആരംഭിച്ചതായി പോത്തൻകോട് എസ്.ഐ അജീഷ് പറഞ്ഞു. ഇയാൾക്കെതിരെ വേറെയും കേസുകൾ നിലവിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.