വൈദ്യുതി: 77.2 മെഗാവാട്ടിന്‍റെ പദ്ധതികൾ പൂർത്തിയാക്കിയെന്ന് മന്ത്രി

തിരുവനന്തപുരം: ഈ സർക്കാർ അധികാരത്തിൽ വന്നശേഷം 77.2 മെഗാവാട്ട് ശേഷിവരുന്ന പദ്ധതികള്‍ പൂര്‍ത്തിയാക്കിയതായി മന്ത്രി കെ. കൃഷ്ണൻകുട്ടി അറിയിച്ചു. എട്ട് മെഗാവാട്ടിന്‍റെ ആനക്കാംെപായില്‍, 4.5 മെഗാവാട്ടിന്‍റെ അരിപ്പാറ, രണ്ട് മെഗാവാട്ടിന്‍റെ അപ്പര്‍ കല്ലാര്‍ എന്നിവ ഉദ്ഘാടനം ചെയ്തു. ചാത്തന്‍കോട്ടുനട രണ്ട് വാണിജ്യാടിസ്ഥാനത്തിൽ പ്രവർത്തനം തുടങ്ങി. പള്ളിവാസലിൽനിന്ന് ഉൽപാദനം കഴിഞ്ഞെത്തുന്ന ജലം പമ്പ് ചെയ്ത് വീണ്ടും വൈദ്യുതി ഉൽപാദിപ്പിക്കാൻ ഉപകരിക്കുന്ന 27.93 കോടി മുതല്‍മുടക്കുള്ള ചെങ്കുളം പമ്പ് ഹൗസ് പ്രവര്‍ത്തനം ആരംഭിച്ചു. 800 മെഗാവാട്ട് സ്ഥാപിത ശേഷിയുള്ള ഇടുക്കി രണ്ടാംഘട്ട പദ്ധതിയുടെ പദ്ധതി രൂപരേഖ തയാറാക്കിവരുകയാണ്. സൗരപദ്ധതിയില്‍ 19.298 മെഗാവാട്ടിന്‍റെ 2819 പുരപ്പുറ സൗരോജ പ്ലാന്‍റുകൾ സ്ഥാപിച്ചതായും മന്ത്രി വാർത്തക്കുറിപ്പിൽ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.