തിരുവനന്തപുരം: ഭൂമി ഈടുവെച്ച് 15 കോടി രൂപ വായ്പയെടുക്കാൻ പ്ലാേൻറഷൻ കോർപറേഷന് സർക്കാർ അനുമതി. കോർപറേഷൻെറ ദൈനംദിന ചെലവുകൾക്ക് പണം കണ്ടെത്തുന്നതിനാണ് ആഗസ്റ്റ് 18ന് ചേർന്ന ഡയറക്ടർ ബോർഡ് യോഗത്തിൻെറ ഇൗ തീരുമാനം. സർക്കാർ ഇക്കാര്യം വിശദമായി പരിശോധിച്ച് ബാങ്ക് വായ്പയെടുക്കാൻ അനുമതി നൽകി കൃഷി വകുപ്പ് സെക്രട്ടറി ഡോ. രത്തൻ യു. കേൽക്കർ ഉത്തരവിട്ടു. കഴിഞ്ഞവർഷം ആഗസ്റ്റ് 17ന് 10 കോടി കടമെടുക്കാൻ അനുമതി നൽകിയിരുന്നു. കോർപറേഷൻ ഉൽപന്നങ്ങളുടെ സ്റ്റോക്- ഡിപ്പോസിറ്റ് ഈടുനൽകിയാണ് അന്ന് വായ്പയെടുത്തത്. സർക്കാറിന് ഒരു ബാധ്യതയും ഭാവിയിൽ വരുത്തരുതെന്ന നിബന്ധനകൾക്ക് വിധേയമായി 10 കോടി വായ്പയെടുക്കാനായിരുന്നു അനുമതി. കോവിഡ് പടർന്നതോടെ ഉൽപന്നങ്ങൾ തീർത്തും വിറ്റഴിക്കാൻ പറ്റാതായി. കടമെടുത്ത 10 കോടി രൂപ ചെലവഴിക്കേണ്ടിയും വന്നു. ആഗസ്റ്റ് മാസത്തെ ശമ്പളവും ഓണം ആനുകൂല്യങ്ങളും നൽകാൻ സാധിക്കാത്ത അവസ്ഥ പരിഗണിച്ചാണ് ഡയറക്ടർ ബോർഡ് യോഗം 15 കോടികൂടി ബാങ്കിൽനിന്ന് കടമെടുക്കാൻ തീരുമാനിച്ചത്. തൊഴിലാളികളുടെ വേതനവും ആനുകൂല്യങ്ങളും മുടങ്ങിയാൽ അവരുടെ മനോവീര്യത്തെ തകർക്കുകയും കോർപറേഷൻ പ്രവർത്തനത്തെ സാരമായി ബാധിക്കുമെന്നും യോഗം വിലയിരുത്തി. പ്ലാേൻറഷന്‍ കോര്‍പറേഷന്‍ ഓഫ് കേരളാ ലിമിറ്റഡ് എന്ന പൊതുമേഖലാ സ്ഥാപനം 1962 ലാണ് രൂപം കൊണ്ടത്. 1979 ഡിസംബറിലാണ് മിക്ക തോട്ടങ്ങളും വനം വകുപ്പ് പി.സി.കെയെ ഏല്‍പിക്കുന്നത്. 1980ല്‍ വനസംരക്ഷണനിയമം പാസായതോടെ വനഭൂമി പാട്ടം നല്‍കുന്നതിനുമുമ്പ് കേന്ദ്ര സര്‍ക്കാറിൻെറ അനുമതി വാങ്ങണം. അത്തരം അനുമതി വാങ്ങാത്തതിനാല്‍ മൊത്തം പാട്ടഭൂമിയും അനധികൃതമായ കൈവശമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.