തിരുവനന്തപുരം: 2017ലെ സിവിൽ പൊലീസ് ഓഫിസർ റാങ്ക് ലിസ്റ്റ് നീട്ടണമെന്നാവശ്യപ്പെട്ട് റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവരുടെ നേതൃത്വത്തിൽ സെക്രേട്ടറിയറ്റിന് മുന്നിൽ നിരാഹാരസമരം ആരംഭിച്ചു. യൂനിവേഴ്സിറ്റിയിലെ കത്തിക്കുത്ത് കേസിലെ പ്രതികൾ റാങ്ക് ലിസ്റ്റിൽ ഇടംപിടിച്ചതിനെതുടർന്ന് നിയമനം മാസങ്ങളോളം നിർത്തിെവച്ചിരുന്നു. കോവിഡ് ലോക്ഡൗൺ സമയത്തും നിയമനം ഇഴഞ്ഞു. ഒഴിവുകൾ റിപ്പോർട്ട് ചെയ്യാതെ റാങ്ക് ലിസ്റ്റ് ജൂണിൽ അവസാനിപ്പിച്ചെന്ന് ഉദ്യോഗാർഥികൾ ആരോപിച്ചു. സി.പി.ഒ റാങ്ക് ലിസ്റ്റ് നീട്ടിനൽകി ഒഴിവുള്ള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സിലേക്കും പരിഗണിക്കണമെന്ന് ഉദ്യോഗാർഥികൾ ആവശ്യപ്പെട്ടു. സമരത്തിന് വി.എസ്. ശിവകുമാർ എം.എൽ.എ, പി.സി. വിഷ്ണുനാഥ് തുടങ്ങിയവർ അഭിവാദ്യമർപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.