തിരുവനന്തപുരം: കയറുേമ്പാൾ കൈകളിൽ സാനിെറ്റെസർ, എല്ലാ മുഖങ്ങളിലും മാസ്ക്, കൈയുറയിട്ട് ഉദ്യോഗസ്ഥർ, പി.പി.ഇ കിറ്റ്... കോവിഡ് ഭീതി വലയം ചെയ്യുന്നതിനിടെ നടന്ന ജനവിധി തെരഞ്ഞെടുപ്പ് ചരിത്രത്തിലെ വേറിട്ട അനുഭവമായി. സാമൂഹിക അകലം ഉറപ്പുവരുത്തുന്നതിനായി പോളിങ് ബൂത്തിന് പുറത്ത് നിശ്ചിത അകലത്തിൽ വൃത്തം വരിച്ചിരുന്നു. വരിനിൽക്കുന്നവർ തമ്മിൽ അധികം സംസാരമൊന്നുമില്ല. പതിവില്ലാതെ ഇക്കുറി എല്ലാവരും സ്വന്തമായി പേന കൈയിൽ കരുതിയിരുന്നു. രേഖയിൽ ഒപ്പിടാൻ മാത്രമല്ല, വോട്ടുയന്ത്രത്തിൽ കുത്തി വോട്ട് രേഖപ്പെടുത്താനും ഇക്കുറി പേന ഉപയോഗിച്ചവർ ഏറെ. കയറുേമ്പാഴും ഇറങ്ങുേമ്പാഴും സാനിറ്റൈസർ സ്േപ്ര ചെയ്യാൻ ഉദ്യോഗസ്ഥരെയും ഏർപ്പെടുത്തിയിരുന്നു. കയറുേമ്പാൾ ഇക്കാര്യം ഉറപ്പുവരുത്തിയിരുന്നെങ്കിലും ഇറങ്ങുേമ്പാഴുള്ള സാനിറ്റൈസർ തളിക്കലിന് പലയിടത്തും വലിയ കാർക്കശ്യമുണ്ടായിരുന്നില്ല. അതേസമയം പലരും സ്വന്തം നിലയ്ക്ക് പേനക്കൊപ്പം സാനിറ്റൈസറും കൈയിൽ കരുതിയിരുന്നു. മഹാമാരിക്കെതിരെയുള്ള ഭീതിയെ ഉയർന്ന ജനാധിപത്യബോധം മറികടന്നുവെന്നാണ് പോളിങ് നിലയിൽ കാണാനാകുന്നത്. പുറത്ത് അകലം പാലിക്കുന്നതിന് വൃത്തങ്ങൾ വരച്ചിരുന്നെങ്കിൽ ആദ്യത്തെ പത്ത് പേർക്ക് മാത്രമായിരുന്നു ഇവ. എന്നാൽ പിന്നീടുള്ള വരിയുെട വാലറ്റത്ത് സാമൂഹിക അകലമൊന്നും പാലിക്കാതെ ആളുകൾ കൂടിച്ചേർന്ന് നിൽക്കുന്ന കാഴ്ചയായിരുന്നു ചിലയിടങ്ങളിൽ. ബൂത്തിന് സമീപത്തെ ആളുകൾക്ക് നിർദേശം നൽകാനേ പൊലീസുകാരുമുണ്ടായിരുന്നുള്ളൂ. ആദ്യ ഘട്ടത്തിൽ അകലം മൂലം ക്യൂവിൻെറ പിന്നറ്റം കോമ്പൗണ്ടും കടന്ന് പലയിടങ്ങളിലും റോഡിലേക്ക് നീണ്ടിരുന്നു. കോവിഡ് രോഗികൾ ബൂത്തുകളിൽ വോട്ട് രേഖപ്പെടുത്തി തിങ്കളാഴ്ച വൈകീട്ട് മൂന്നിനുശേഷം കോവിഡ് ബാധിതരായവർക്കും നിരീക്ഷണത്തിലായവർക്കും പോളിങ് ബൂത്തിലെത്തി േവാട്ട് ചെയ്യാൻ അവസരമൊരുക്കിയിരുന്നു. ഇത്തരത്തിൽ വിളപ്പിൽ രണ്ട് രോഗികളും മലയിൻകീഴ് ഒരാളും നിശ്ചയിച്ചിരുന്ന അവസാന സമയത്ത് സമ്മതിദാനാവകാശം വിനിേയാഗിച്ചു. തിരുവനന്തപുരം കോർപറേഷനിലെ കുന്നുകുഴിയിൽ ക്വാറൻറീനിലായ ആളും വോട്ടുരേഖപ്പെടുത്തി. നാലു പേരും പി.പി.ഇ കിറ്റ് ധരിച്ചാണ് േവാട്ടുചെയ്യാനെത്തിയത്. വോട്ടുചെയ്യാെനത്തുന്ന വിവരം നേരത്തേതന്നെ വരണാധികാരിയെ അറിയിച്ചിരുന്നു. സർക്കാർ ഡോക്ടറുടെ സാക്ഷ്യപത്രവുമായി ഇവർ വൈകീട്ട് ആറിന് മുമ്പുതന്നെ ബൂത്തുകളിലെത്തി. മറ്റ് സമ്മതിദായകരെല്ലാം വോട്ട് രേഖപ്പെടുത്തിയശേഷമായിരുന്നു ഇവർക്കുള്ള അവസരം. ഉദ്യോഗസ്ഥരെല്ലാം പി.പി.ഇ കിറ്റ് ധരിച്ചു. തുടർന്ന് പോളിങ് ഒാഫിസർമാരെത്തി രേഖകൾ പരിശോധിച്ചു. പിന്നീട് പോളിങ് ബൂത്തിലേക്ക് കടന്ന് വോട്ടുരേഖപ്പെടുത്തി. കുന്നുകുഴിയിലെ ക്വാറൻറീനിൽ കഴിഞ്ഞയാൾ സ്വന്തമായി വാഹനമോടിച്ചാണ് വോട്ട് ചെയ്യാനെത്തിയത്. നിലവിൽ നാല് പേരുടെ വിവരമാണ് ലഭിച്ചിട്ടുള്ളതെന്നും ഇത്തരത്തിൽ ബൂത്തിലെത്തി േവാട്ട് രേഖപ്പെടുത്തിയവരുടെ എണ്ണം കൂടാൻ സാധ്യതയുണ്ടെന്നും ജില്ല ആരോഗ്യവിഭാഗം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.