തിരുവനന്തപുരം: തദ്ദേശതെരഞ്ഞെടുപ്പിന് പരസ്യപ്രചാരണമവസാനിക്കുേമ്പാൾ രാഷ്ട്രീയ ക്യാമ്പുകൾ കണക്കുകൂട്ടലുകളുടെ തിരക്കിൽ. മാസങ്ങൾക്കകം നടക്കുന്ന നിയമസഭ തെരെഞ്ഞടുപ്പിൻെറ സെമിഫൈനൽ എന്ന് വിശേഷിപ്പിക്കാവുന്നതിനാൽ തദ്ദേശ തെരഞ്ഞെടുപ്പ് ഫലം എന്തുകൊണ്ടും നിർണായകം. അതുകൊണ്ടുതന്നെ എല്ലാ അടവുകളും പയറ്റിയാണ് ഭരണ-പ്രതിപക്ഷ കക്ഷികൾ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങിയത്. പാലാരിവട്ടം പാലവും അഴിമതിയും കേന്ദ്ര അന്വേഷണ ഏജൻസികളുടെ ഇടപെടലും മുതൽ സി.എ.ജി റിപ്പോർട്ടും പൊലീസ് നിയമഭേദഗതിയും കെ.എസ്.എഫ്.ഇയിലെ വിജിലൻസ് അന്വേഷണവും പൊലീസ് നിയമഭേദഗതിയും വരെ നീളുന്ന രാഷ്ട്രീയവിഷയങ്ങളും കോവിഡ്കാല ക്ഷേമക്കിറ്റുകൾ മുതൽ കുടിവെള്ളവും കിടപ്പാടവും വരെ തലനാരിഴകീറി നിറഞ്ഞ പ്രാദേശിക ഘടകങ്ങളുമെല്ലാം സജീവമായ പ്രചാരണം ജനവിധിയെ എങ്ങനെ സ്വാധീനിക്കുമെന്നതിൻെറ ആകാംക്ഷയിലാണ് മുന്നണികൾ. ചൂടേറിയ രാഷ്ട്രീയവിവാദങ്ങൾക്കിടെ അധിപത്യം മുറുകെ പിടിക്കാനും കൈവിട്ടതിനെ തിരിെകപ്പിടിക്കാനുമുള്ള ശ്രമങ്ങൾ നിശ്ശബ്ദ പ്രചാരണത്തിൻെറ മണിക്കൂറുകളിലും സജീവമായി തുടരും. കോവിഡ് മഹാമാരി വിതച്ച ആശങ്കകൾക്ക് നടുവിലാണ് പ്രചാരണം തുടങ്ങിയതെങ്കിലും അവസാനത്തിലേക്കെത്തുേമ്പാൾ തെരഞ്ഞെടുപ്പാവേശം രോഗഭീതിയെ മറികടന്ന കാഴ്ചയാണ് കാണാനാവുന്നത്. നിയന്ത്രണവേലികൾക്കകത്ത് നിലയുറപ്പിക്കുേമ്പാഴും സമൂഹമാധ്യമങ്ങൾ വഴിയുള്ള വിജയകരമായ ബദൽ പ്രചാരണ പരീക്ഷണങ്ങളുടെ പാരമ്യം കൂടിയാവുകയാണ് ഇൗ പ്രചാരണകാലം. ഏറ്റവുമൊടുവിൽ ശനിയാഴ്ച എൽ.ഡി.എഫും യു.ഡി.എഫും വെർച്വൽ റാലികൾ വഴിയാണ് കൊമ്പുകോർത്തത്. അതേസമയം തെരഞ്ഞെടുപ്പ് കാലത്ത് ഒാൺലൈൻ റാലികൾ നടത്തി ട്രാക്ക് റെക്കോഡുള്ള ബി.ജെ.പി പക്ഷേ അതിന് മുതിർന്നിട്ടില്ല. ദേശീയനേതാക്കൾ പ്രചാരണത്തിന് എത്താത്തതിൻെറ കുറവും മുന്നണികൾക്കുണ്ട്. മഹാമാരി വലയം ചെയ്ത കാലത്ത് നടക്കുന്ന തെരഞ്ഞെടുപ്പിൽ കോവിഡിന് ഇരയാക്കപ്പെട്ടവർക്ക് സമ്മതിദാനാവകാശം ഉറപ്പുവരുത്തി എന്നതിലൂടെ ചരിത്രത്തിലും ഇടം പിടിക്കുകയാണ് ഇത്തവണത്തെ തേദ്ദശ തെരഞ്ഞെടുപ്പ്. ആദ്യഘട്ടം തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് ജില്ലകളിൽ ചൊവ്വാഴ്ചയാണ് പോളിങ് എങ്കിലും ഡിസംബർ രണ്ട് മുതൽ തന്നെ കോവിഡ് ബാധിതരും നിരീക്ഷണത്തിൽ കഴിയുന്നവരും സ്വന്തം വീട്ടിലിരുന്ന് വോട്ട് രേഖപ്പെടുത്തിത്തുടങ്ങിയിരുന്നു. ഇത്തരത്തിലുള്ള സ്പെഷൽ വോട്ടർമാർക്കായി ആേരാഗ്യവിഭാഗത്തിൻെറ സഹകരണത്തോടെ സ്പെഷൽ പോളിങ് സംഘത്തെത്തന്നെ നിയമിച്ചാണ് ക്രമീകരണങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.