നാഗർകോവിൽ: ന്യൂനമർദത്തെതുടർന്ന് കന്യാകുമാരി ജില്ലയിൽ ശക്തമായ കാറ്റും മഴയും ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ നേരിടുന്നതിന് ജില്ലാ ഭരണകൂടം എല്ലാ ഒരുക്കവും പൂർത്തിയാക്കിയതായി കലക്ടർ എം. അരവിന്ദ് അറിയിച്ചു. ഇതിനായി ഡിസാസ്റ്റർ മാനേജ്മൻെറ്് അധികൃതർ ജില്ലയിലെത്തി. ശക്തമായ കാറ്റിനെക്കുറിച്ചുള്ള മുന്നറിയിപ്പ് മത്സ്യത്തൊഴിലാളികൾക്ക് നൽകിവരുന്നു. ഇതുവരെ ആയിരത്തോളം യന്ത്രവൽകൃത ബോട്ടുകൾ കരയിൽ തിരിച്ചെത്തിയിട്ടുണ്ട്. 150 ബോട്ടുകൾ തിരികെവരാനുണ്ട്. ജില്ലയിൽ വിവിധ വകുപ്പുകളിലെ ഓഫിസർമാരെ രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ ചുമതലപ്പെടുത്തി. അത്യാവശ്യഘട്ടങ്ങളിൽ 1077, 04652 231077 എന്നീ നമ്പരുകളിൽ പൊതുജനങ്ങൾക്ക് ബന്ധപ്പെടാം. ജനങ്ങളോട് അത്യവശ്യ ഭക്ഷണസാധനങ്ങൾ, കുടിവെള്ളം, മരുന്ന് എന്നിവ കരുതിവെക്കാൻ ജില്ല ഭരണകൂടം നിർദേശിച്ചു. ദുരന്തബാധിതരാകുന്നവരെ താമസിപ്പിക്കുന്നതിന് 75 കേന്ദ്രങ്ങൾ ഒരുക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.