അക്രമിസംഘം വീടുകയറി വൃദ്ധയെയും കുടുംബത്തെയും ക്രൂരമായി മർദിച്ചു

കിളിമാനൂർ: കാറിലെത്തിയ മൂന്നംഗ അക്രമിസംഘം വീടുകയറി വൃദ്ധയായ വീട്ടമ്മയെയും മകനെയും മകൻെറ ഭാര്യയെയും ക്രൂരമായി മർദിച്ചു. തുടർന്ന് മൂവരെയും കാറിടിച്ച് കൊലപ്പെടുത്താനും ശ്രമം. സാരമായി പരിക്കേറ്റ ഇവരെ വെഞ്ഞാറമൂട് സ്വകാര്യ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. കിളിമാനൂർ പോങ്ങനാട് പഴുവടി ജി.എസ് ഭവനിൽ ശ്യാമളകുമാരി (65), മകൻ പട്ടാളക്കാരനായ സ്വാതി പോറ്റി (32), ഭാര്യ സരിഗ (30) എന്നിവർക്കാണ് സാരമായി പരിക്കേറ്റത്. ചൊവ്വാഴ്ച വൈകിട്ട് അഞ്ചോടെയാണ് സംഭവം. സംഭവത്തെക്കുറിച്ച് നാട്ടുകാർ പറയുന്നത്: പ്രദേശത്ത് തകരപ്പറമ്പ്-പള്ളിക്കൽ റോഡ് ടാറിങ് നടക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട് അയൽവാസിയായ ബാബുവുമായി സ്വാതി ഉച്ചക്ക് ചെറിയ തർക്കമുണ്ടായത്രെ. അയൽവാസി സ്വാതിയെയും കുടുംബത്തെയും അസഭ്യം പറയുകയും ചെയ്തത്രേ. സംഭവം കഴിഞ്ഞ് എല്ലാവരും പിരിഞ്ഞുപോയെങ്കിലും ഇതിൻെറ തുടർച്ചയായി, വൈകീട്ട് സംഘം കമ്പിപ്പാരയടക്കമുള്ള ആയുധങ്ങളുമായി വീടിനുള്ളിലേക്ക് ഓടിക്കയറുകയും മൂവരെയും ആക്രമിക്കുകയുമായിരുന്നുവത്രെ. സംഭവം കഴിഞ്ഞ് രാത്രി 10 കഴിഞ്ഞിട്ടും ആശുപത്രിയിലെത്തി മൊഴിയെടുക്കാൻ പൊലീസ് തയാറായിട്ടില്ലത്രെ. kmr1 syamala kumari kmr2 sariga kmr 3 swathi ചിത്രം.. ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലുള്ളവർ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.