നെടുമങ്ങാട്: 'കുമ്മാട്ടിയെന്ന് കേട്ടിട്ടുണ്ടോ നീയ്...തൃശൂർ കുമ്മാട്ടിയല്ല, മുണ്ടൂർ കുമ്മാട്ടി..പണ്ട് ജന്മിമാര് പാണ്ടികളെയിറക്കും, കുമ്മാട്ടിക്കോലത്തില്. എതിര് നിൽക്കുന്ന യൂനിയൻ പ്രവർത്തനമുള്ള ഹരിജൻ സഖാക്കളെ തീർക്കാൻ...' അയ്യപ്പനും കോശിയും സിനിമയിൽ സി.െഎ രതീഷിെന അഭ്രപാളികളിൽ അടയാളെപ്പടുത്തിയ കലക്കൻ ഡയലോഗുകളാണിത്. രതീഷിനെ തിരശ്ശീലയിൽ യാഥാർഥ്യമാക്കിയ അനിൽ പി. െനടുമങ്ങാട് എന്ന നടൻെറ രാഷ്ട്രീയ വിശ്വാസത്തിനും തൊഴിലാളിസ്നേഹം ഉയർത്തിക്കാട്ടുന്ന ഡയലോഗിനും ബന്ധമുണ്ടായത് യാദൃച്ഛികമായിരിക്കാം. രാഷ്ട്രീയത്തിലും നാടിൻെറ വികസനസ്വപ്നങ്ങളിലും വ്യക്തമായ നിലപാടുകളുള്ള സിനിമ-നാടകനടനാണ് അനിൽ. തെരഞ്ഞെടുപ്പ് കാലത്ത് നാടിനെക്കുറിച്ച് തൻെറ നിലപാടുകളും സ്വപ്നങ്ങളും പങ്കുവെക്കുന്നതിലും സന്തോഷം മാത്രം. നെടുമങ്ങാട് നഗരസഭയുടെ പ്രഥമ കൗൺസിലിൽ അംഗമായിരുന്നു പിതാവ് പരേതനായ പീതാംബരൻ നായർ. രണ്ടുതവണ കൗൺസിലറായ പീതാംബരൻ നായർക്കുശേഷവും അനിലിൻെറ കുടുംബത്തിൽനിന്ന് ആരെങ്കിലും ഒരാൾ കൗൺസിലിലെത്താത്ത തെരഞ്ഞെടുപ്പുകളില്ല. അമ്മയുടെ സഹോദരിയും അനുജനും ബന്ധുക്കളുമൊക്കെ മാറിമാറി വന്ന കൗൺസിലുകളിൽ അംഗങ്ങളായിരുന്നു. പിതാവിേൻറതുൾപ്പെടെയുള്ള തെരഞ്ഞെടുപ്പുകളിൽ പ്രവർത്തിച്ച ഒാർമകൾ അനിലിനുണ്ട്. നഗരസഭയുടെ ആരംഭകാലം മുതൽ പറഞ്ഞുകേൾക്കുന്ന ഒന്നാണ് നെടുമങ്ങാട് സ്റ്റേഡിയം. ഇന്നുവരെ യാഥാർഥ്യമാകാത്ത ഒന്നാണിതെന്ന് അനിൽ പറയുന്നു. പഞ്ചായത്തുകൾക്കുപോലും സ്റ്റേഡിയങ്ങളുണ്ട്. വോളിബാളിന് പേരു കേട്ട നെടുമങ്ങാട്ട് ഒരു കളിസ്ഥലമില്ലാതെ പോയത് ഒരു കുറവുതന്നെയാണ്. ഏറെ പ്രതീക്ഷകളോടെ ആരംഭിച്ച നെടുമങ്ങാട് അന്താരാഷ്ട്ര കാർഷിക മൊത്തവ്യാപാര വിപണി ഉദ്ദേശിച്ച ഫലം നേടാനാവാതെ പോയതും മറ്റൊരു കുറവാണ്. മാറിമാറി വന്ന കൗൺസിലുകൾ നാടിൻെറ വികസനസ്വപ്നങ്ങൾ നിറവേറ്റുന്നതിൽ വിജയിച്ചെങ്കിലും ഇനിയും കൂടുതൽ കാര്യങ്ങൾ നടപ്പാക്കുന്നതിൽ രാഷ്ട്രീയനേതൃത്വത്തിൻെറ ശ്രദ്ധ പതിയേണ്ടതുണ്ട്. നെടുമങ്ങാട് നഗരസഭ കൊപ്പം വാർഡിലെ വോട്ടറാണ് അനിൽ. എല്ലാ തെരഞ്ഞെടുപ്പിലും കൃത്യമായി വോട്ടു ചെയ്യാനെത്തുന്ന അനിൽ ഇക്കുറി അതിന് കഴിയാത്ത വിഷമത്തിലാണ്. കോവിഡ് കാലമായതിനാൽ സെറ്റുകളിൽ കോവിഡ് പരിശോധന കഴിഞ്ഞ് പ്രവേശിച്ചുകഴിഞ്ഞാൽ ഷൂട്ടിങ് കഴിഞ്ഞേ മടങ്ങാൻ കഴിയൂ. പൃഥ്വിരാജ് നായകനായി ഷൂട്ടിങ് നടക്കുന്ന കോൾഡ് കേസ് എന്ന സിനിമയിലെ അഭിനയത്തിനുശേഷം തൊടുപുഴയിൽ ചിത്രീകരണം ആരംഭിക്കുന്ന 'പീസ്' എന്ന സിനിമയുടെ ലൊക്കേഷനിലേക്ക് പോകണം. ഇതിനിടയിൽ പുറത്തിറങ്ങിയാൽ വീണ്ടും പരിശോധന നടത്തണം. തൃശൂൾ സ്കൂൾ ഒാഫ് ഡ്രാമയിലെ പഠനത്തിനുശേഷം നാടക പ്രവർത്തനങ്ങളും ടി.വി ഷോ അവതാരകനുമായി കഴിയവെ ഞാൻ സ്റ്റീവ് ലോപ്പസ് എന്ന ചിത്രത്തിലൂടെയാണ് അനിൽ തിരശ്ശീലയിലെത്തിയത്. നജി വിളയിൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.