കണിയാപുരത്തുനിന്ന് കെ.എസ്.ആർ.ടി.സി ബോണ്ട് സർവിസ് തുടങ്ങി

പോത്തൻകോട്: കെ.എസ്.ആർ.ടി.സി കണിയാപുരം ഡിപ്പോയിൽനിന്ന് യാത്രക്കാർക്കായി ബോണ്ട് സർവിസ് തുടങ്ങി. മംഗലപുരം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വേങ്ങോട് മധു ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം മംഗലപുരം ഷാഫി, കണിയാപുരം ഡിപ്പോ ജനറൽ കൺട്രോളിങ് ഇൻസ്‌പെക്ടർ കെ.വി. ജയപ്രകാശ്, പി. സജീവ്, ഗിരീഷ്‌കുമാർ എന്നിവർ പങ്കെടുത്തു. സർക്കാർ ജീവനക്കാർക്കും സ്വകാര്യ സ്ഥാപന ജീവനക്കാർക്കും കിഴക്കേകോട്ടയിൽ എത്തിച്ചേരുന്ന വിധമാണ് സർവിസ് നടത്തുന്നത്. രാവിലെ എട്ടുമണിക്ക് കണിയാപുരത്തുനിന്ന് തുടങ്ങി പതിനാറാം മൈൽ, വേങ്ങോട്, പോത്തൻകോട്, ചെമ്പഴന്തി, മെഡിക്കൽ കോളജ്, പട്ടം, കിഴക്കേകോട്ട വരെയാണ് സർവിസ് നടത്തുന്നത്. വൈകീട്ട് അഞ്ചു മണിക്ക് തിരിച്ചും സർവിസ് ഉണ്ടായിരിക്കും. യാത്രക്കായി ട്രാവൽ കാർഡുകൾ ഉപയോഗിക്കാം. കണിയാപുരം ഡിപ്പോയിൽ നിന്ന് കാർഡുകൾ ലഭ്യമാകും. 5,10,15, 20, 25 ദിവസങ്ങളിലേക്കുള്ള കാർഡുകൾ ലഭിക്കും. ഒരു ദിവസം പോയിവരുന്നതിന് യാത്രക്കൂലി 160 രൂപയാണ് ഈടാക്കുന്നത്. ട്രാവൽ കാർഡെടുത്താൽ 130 രൂപയാകും യാത്രക്കൂലി. ഇതുവരെ 18 കാർഡുകൾ യാത്രക്കാർ വാങ്ങിയതായി കണിയാപുരം ജനറൽ സി.ഐ. കെ.വി. ജയപ്രകാശ് പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.