തിരുവനന്തപുരം: മികച്ച ക്ഷയരോഗ നിയന്ത്രണ പ്രവർത്തനങ്ങൾക്കുള്ള കേന്ദ്ര സർക്കാറിൻെറ ടോർച്ച് ബെയറർ േട്രാഫി പുരസ്കാരത്തിന് കിംസ് ഹെൽത്തിനെ തെരഞ്ഞെടുത്തു. സ്വകാര്യ ആശുപത്രികൾ നടത്തുന്ന ക്ഷയരോഗ നിയന്ത്രണ പ്രവർത്തനങ്ങളെ േപ്രാത്സാഹിപ്പിക്കുന്നതിന് ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയവും കേന്ദ്ര സർക്കാറിൻെറ സംയുക്ത ക്ഷയരോഗ നിവാരണ ദൗത്യവും (ജെ.ഇ.ഇ.ടി) ഏർപ്പെടുത്തിയ അവാർഡാണിത്. ജില്ല ടി.ബി ഓഫിസർ ഡോ. ദേവ് കിരണിൽ നിന്ന് കിംസ് ഹെൽത്ത് ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡോ.എം.ഐ. സഹദുല്ല അവാർഡ് ഏറ്റുവാങ്ങി. ഡോ. രാജലക്ഷ്മി, ഡോ. അർജുൻ, ഡോ. അമീർ, ഡോ. നിയാസ്, നഴ്സ് ഐഷ എന്നിവരും സന്നിഹിതരായിരുന്നു. ആശുപത്രിയിലെത്തുന്ന എല്ലാ രോഗികൾക്കും ടി.ബി പരിരക്ഷക്കുള്ള മാനദണ്ഡങ്ങൾ ബാധകമാക്കുന്നതിനുള്ള അംഗീകാരമാണ് കിംസ്ഹെൽത്തിന് ലഭിച്ചതെന്ന് ഡോ. സഹദുല്ല പറഞ്ഞു. കിംസ് ഹെൽത്ത് നടപ്പാക്കുന്ന സംവിധാനത്തിലൂടെ ക്ഷയരോഗികളെ നൂറുശതമാനം കണ്ടെത്തി സർക്കാറിനെ അറിയിക്കുന്നു. ഇവരെക്കുറിച്ചള്ള തുടരന്വേഷണം, യു.ഡി.എസ്.ടി, സമ്പർക്ക അന്വേഷണം, ഡി.ബി.ടി, വായുജന്യ അണുബാധ നിയന്ത്രണം, മറ്റുരോഗപരിശോധനകൾ, ചികിത്സാപിന്തുണ, ഫലങ്ങൾ റിപ്പോർട്ട് ചെയ്യൽ എന്നിവ കിംസ്ഹെൽത്ത് ഉറപ്പുവരുത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ക്ഷയരോഗം നിർണയിക്കപ്പെടുന്ന രോഗികളെ കേന്ദ്രസർക്കാറിൻെറ നിക്ഷയ് പോർട്ടലിൽ രജിസ്റ്റർ ചെയ്യിക്കുന്നുണ്ടെന്ന് കിംസ്ഹെൽത്ത് സീനിയർ കൺസൾട്ടൻറും റെസ്പിറേറ്ററി മെഡിസിൻ വകുപ്പ് മേധാവിയുമായ ഡോ. പി. അർജുൻ പറഞ്ഞു. ആദ്യഘട്ടത്തിൽ സർക്കാർ ആശുപത്രികളാണ് ക്ഷയരോഗചികിത്സ നടത്തിയിരുന്നത്. 2001ൽ സ്വകാര്യമേഖലയിലെ ആശുപത്രികളിലും ചികിത്സ തുടങ്ങി. 2013 ലാണ് കിംസ്ഹെൽത്ത് ഈ പദ്ധതിയുടെ ഭാഗമായത്. ഓരോ തരത്തിലുള്ള ടി.ബി രോഗത്തിനും ഫലപ്രദമായ മികച്ച ചികിത്സ കിംസ്ഹെൽത്തിലുണ്ട്. ടി.ബി കൈകാര്യം ചെയ്യുന്നതിന് കർക്കശമായ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ട്. േകാവിഡ് വ്യാപകമാകുന്നതിന് മുമ്പുതന്നെ ടി.ബി രോഗികൾക്ക് പൊതുയിടങ്ങളിൽ ഉപയോഗിക്കാനായി മാസ്ക് നൽകിയിരുന്നു. മാസ്ക്, ലോഷൻ തുടങ്ങിയവ ഉൾപ്പെടുന്ന ടി.ബി സൗജന്യ കിറ്റുകൾ വിതരണം ചെയ്ത് സംസ്ഥാന ആരോഗ്യവകുപ്പും ചികിത്സാപിന്തുണ നൽകുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.