ആരോഗ്യമേഖലയില്‍ സൃഷ്ടിച്ചത് വിപ്ലവകരമായ മാറ്റങ്ങള്‍- മന്ത്രി ആരോഗ്യമേഖലയില്‍ സൃഷ്ടിച്ചത് വിപ്ലവകരമായ മാറ്റങ്ങള്‍- മന്ത്രി തിരുവനന്തപുരം: ആരോഗ്യമേഖലയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ സൃഷ്ടിക്കാന്‍ സംസ്ഥാന സര്‍ക്കാറിന് സാധിച്ചതായി മന്ത്രി കെ.കെ. ശൈലജ. പാറശ്ശാല പുത്തന്‍കട ഗവ. ആയുര്‍വേദ ആശുപത്രിയില്‍ നിര്‍മിച്ച ഇരുനില കെട്ടിടത്തിൻെറ ഉദ്ഘാടനം വിഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ നിര്‍വഹിക്കുകയായിരുന്നു അവർ. ആരോഗ്യമേഖലയില്‍ ശരിയായ കാഴ്ചപ്പാടിലൂന്നിയുള്ള പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ നടപ്പാക്കുന്നത്. എല്ലാ പ്രാഥമികാരോഗ്യകേന്ദ്രങ്ങളെയും കുടുംബാരോഗ്യകേന്ദ്രങ്ങളായി ഉയര്‍ത്തുന്നതിനായുള്ള പ്രവര്‍ത്തനങ്ങളും വിജയകരമായി പുരോഗമിക്കുകയാണ്. സംസ്ഥാനത്തെ എല്ലാ ആശുപത്രികളെയും പ്രാഥമികാരോഗ്യകേന്ദ്രങ്ങളെയും രോഗിസൗഹാര്‍ദമാക്കുമെന്നും മന്ത്രി പറഞ്ഞു. ദേശീയ ആയുഷ് മിഷൻെറയും പഞ്ചായത്തിൻെറയും ഫണ്ടുപയോഗിച്ചാണ് പുത്തന്‍കട ഗവൺമൻെറ് ആയുര്‍വേദ ആശുപത്രിയില്‍ പുതിയ ഇരുനില കെട്ടിടം നിര്‍മിച്ചത്. 87 ലക്ഷം രൂപയാണ് ആകെ നിര്‍മാണ ചെലവ്. ചടങ്ങില്‍ സി.കെ. ഹരീന്ദ്രന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് അംഗം എസ്.കെ. ബെന്‍ഡാര്‍വിന്‍, പാറശ്ശാല ഗ്രാമപഞ്ചായത് പ്രസിഡൻറ് എസ്. സുരേഷ്, വൈസ് പ്രസിഡൻറ് ആര്‍. സുകുമാരി, വിവിധ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍മാന്മാര്‍, ദേശീയ ആയുഷ് മിഷന്‍ സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ എ.ആര്‍. അജയകുമാര്‍, ആരോഗ്യവകുപ്പ് ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു. TC പരശുവയ്ക്കല്‍ പ്രാഥമികാരോഗ്യകേന്ദ്രത്തിന് പുതിയ കെട്ടിടം തിരുവനന്തപുരം: പരശുവയ്ക്കല്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിനായി പുതുതായി നിര്‍മിച്ച കെട്ടിടത്തിൻെറ ഉദ്ഘാടനം ആരോഗ്യമന്ത്രി കെ.കെ. ശൈലജ വിഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ നിര്‍വഹിച്ചു. സി.കെ. ഹരീന്ദ്രന്‍ എം.എല്‍.എയുടെ നിയോജകമണ്ഡല ആസ്തിവികസന ഫണ്ട് ഉപയോഗിച്ചാണ് പുതിയ കെട്ടിടം നിര്‍മിച്ചത്. വെയിറ്റിങ് ഏരിയ, ഡോക്ടര്‍സ് റൂം, കാഷ്വൽറ്റി റൂമുകള്‍, ഫാര്‍മസി ഏരിയ, ഒബ്‌സര്‍വേഷന്‍ റൂം, ലാബ് എക്‌സ്-റേ റൂം എന്നിവ രണ്ട് നിലകളുള്ള കെട്ടിടത്തിലുണ്ട്. സി.കെ. ഹരീന്ദ്രന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ല പഞ്ചായത്ത് അംഗം എസ്.കെ. ബെന്‍ ഡാര്‍വിന്‍, പാറശ്ശാല ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എസ്. സുരേഷ്, വൈസ് പ്രസിഡൻറ് ആര്‍. സുകുമാരി, വിവിധ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാര്‍, ബ്ലോക്ക്-ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍ ആരോഗ്യവകുപ്പ് ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.