പ്രാവച്ചമ്പലത്തെ വെട്ടുകേസ്; പ്രതികള്‍ തമിഴ്‌നാട്ടിലേക്ക് കടന്നതായി സൂചന

നേമം: പ്രാവച്ചമ്പലം ജങ്ഷനില്‍ രണ്ടാഴ്ച മുമ്പുണ്ടായ വെട്ടുകേസുമായി ബന്ധപ്പെട്ട് പ്രതികള്‍ തമിഴ്‌നാട്ടിലേക്ക് കടന്നതായി സൂചന. നേമം പൊലീസ് അന്വേഷണം നടത്തിവരുന്നു. ബാലരാമപുരം സ്വദേശികളായ അഭിജിത്ത്, ശരത് എന്നിവര്‍ക്കാണ് വെട്ടേറ്റത്. ഇവര്‍ ജങ്ഷനില്‍ പാർട്ണര്‍ഷിപ് ബിസിനസ് നടത്തിവരികയായിരുന്നു. ലോക്ഡൗണ്‍ വന്നതോടെ കടം വാങ്ങിയ പണം തിരികെ കൊടുക്കുന്നതിലുണ്ടായ കാലതാമസമാണ് ആക്രമണത്തില്‍ കലാശിച്ചത്. കാറിലും ബൈക്കുകളിലുമായി എത്തിയ എഴംഗസംഘമാണ് യുവാക്കളെ ജങ്ഷനില്‍വെച്ച് വെട്ടിയത്. സംഭവവുമായി ബന്ധപ്പെട്ട് ചെങ്കല്‍ കല്ലുവിള സ്വദേശി ജിനേഷ് മോഹന്‍ (24) പിടിയിലായിരുന്നു. ഇനി ആറുപേരാണ് പിടിയിലാകാനുള്ളത്. ഇവരെല്ലാം നെയ്യാറ്റിന്‍കരയിലും പരിസരങ്ങളിലുമായി താമസിക്കുന്നവരാണ്. സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമായി നടക്കുന്നതിനിടെയാണ് പ്രതികള്‍ തമിഴ്‌നാട്ടിലേക്ക് മുങ്ങിയതായി സൂചന ലഭിച്ചത്. ഇവരെ വലയിലാക്കാനായി ഷാഡോ സംഘം ഉള്‍പ്പെടെ അന്വേഷണത്തില്‍ പങ്കുചേര്‍ന്നിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.