പാത ഇരട്ടിപ്പിക്കൽ പൂർത്തിയാക്കുമെന്ന പ്രഖ്യാപനം സ്വാഗതാർഹം -മന്ത്രി തിരുവനന്തപുരം: കേരളത്തിലെ റെയിൽവേ പാത ഇരട്ടിപ്പിക്കൽ സമയബന്ധിതമായി പൂർത്തീകരിക്കുമെന്ന റെയിൽവേ ജനറൽ മാനേജരുടെ പ്രസ്താവനയെ സ്വാഗതം ചെയ്യുന്നതായും അടിസ്ഥാന സൗകര്യ വികസനത്തിന് സംസ്ഥാന സർക്കാർ എല്ലാവിധ സഹായവും പിന്തുണയും നൽകുമെന്നും മന്ത്രി ജി. സുധാകരൻ ദക്ഷിണമേഖല റെയിൽവേ ജനറൽ മാനേജരെ കത്ത് മുഖേന അറിയിച്ചു. തിരുവനന്തപുരം - മംഗലാപുരം റെയിൽവേ പാത ഇരട്ടിപ്പിക്കൽ 2021 അവസാനത്തോടുകൂടിയും തിരുവനന്തപുരം - കന്യാകുമാരി റെയിൽവേ പാത ഇരട്ടിപ്പിക്കൽ 2024 ഓടുകൂടി പൂർത്തിയാക്കുമെന്ന ദക്ഷിണ റെയിൽവേ ജനറൽ മാനേജരുടെ പ്രസ്താവന മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. കാലാകാലങ്ങളായി കേന്ദ്ര സർക്കാർ കേരളത്തിലെ റെയിൽവേ വികസന പദ്ധതികളിൽ മെല്ലപ്പോക്കും അവഗണനയും തുടരുകയാണ്. സംസ്ഥാനത്തിൻെറ ദീർഘകാല ആവശ്യങ്ങളായ റെയിൽവേ സോൺ, റെയിൽകോച്ച് ഫാക്ടറി, തലശ്ശേരി - മൈസൂർ റെയിൽവേ പാത, നിലമ്പൂർ - നഞ്ചൻകോട് റെയിൽവേ പാത തുടങ്ങിയവ യാഥാർഥ്യമാക്കാൻ കഴിഞ്ഞിട്ടില്ല. സംസ്ഥാനത്ത് ഓടുന്ന ദീർഘദൂര െട്രയിനുകളുടെ സ്റ്റോപ്പുകളുടെ എണ്ണം കുറയ്ക്കുക, കോവിഡ് പ്രതിസന്ധിയിൽ വേണ്ടത്ര യാത്രക്കാരിെല്ലന്ന കാരണം പറഞ്ഞ് ജനശദാബ്ദി, വേണാട് സ്പെഷൽ എക്സ്പ്രസ് െട്രയിനുകൾ റദ്ദാക്കുക തുടങ്ങിയ റെയിൽവേ മന്ത്രാലയം സ്വീകരിച്ചുവരുന്ന നടപടികൾ ഖേദകരമാണെന്നും അതിനെതിരെയുള്ള ശക്തമായ പ്രതിഷേധവും കത്തിൽ അറിയിച്ചു. കേരളത്തിലെ ജനങ്ങളുടെയും യാത്രക്കാരുടെയും ഉത്തമ താൽപര്യം സംരക്ഷിക്കുന്ന വിധത്തിൽ ഈ വിഷയങ്ങളിൽ ജനറൽ മാനേജരുടെ അടിയന്തര ഇടപെടൽ ഉണ്ടാകണമെന്നും മന്ത്രി ജി. സുധാകരൻ കത്തിൽ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.