തിരുവനന്തപുരം: കോവിഡ് ഭീതിയിൽ തലസ്ഥാനം ആഘോഷിക്കുന്നത് നിറപ്പകിട്ടില്ലാത്ത തിരുവോണം. ഉത്രാടപ്പാച്ചിലിനും ഇത്തവണ നിറം മങ്ങും. ഓണക്കൂട്ടൊരുക്കാനുള്ള അവസാനവട്ട ഓട്ടത്തിലാണ് തലസ്ഥാനത്തെ മലയാളികള്‍. കോവിഡ് കാലത്ത് സർക്കാറിൻെറ മാർഗനിർദേശങ്ങൾ പാലിച്ച് തിങ്കളാഴ്ച മലയാളി തിരുവോണം ആഘോഷിക്കും. ഓണത്തെ വരവേൽക്കാനുള്ള അവസാനവട്ട ഒരുക്കങ്ങളിലാണെങ്കിലും നിത്യോപയോഗസാധനങ്ങളും പച്ചക്കറികളും പുതുവസ്ത്രങ്ങളും വാങ്ങാന്‍ വ്യാപാരശാലകളില്‍ ശനിയാഴ്ച വലിയ തിരക്കുണ്ടായില്ല. രോഗം വ്യാപകമാവുമെന്ന ഭീതിയിൽ വീട് വീട്ട് നിരത്തിലിറങ്ങാൻ നഗരവാസികൾ വിസമ്മതിക്കുകയാണ്. കോവിഡ് വ്യാപനം വിപണിയെ ബാധിച്ചു. അത് ആവേശത്തിൻെറയും തിരക്കിൻെറയും തോതിൽ വലിയ കുറവുണ്ടാക്കി. ചാലക്കമ്പോളമടക്കം തലസ്ഥാനത്തെ പ്രമുഖ കച്ചവടകേന്ദ്രങ്ങളിൽ മുൻ വർഷങ്ങളിലെപ്പോലെ തിരക്കുണ്ടായില്ല. കോവിഡ് പരന്നതോടെ അടച്ചിടൽ നേരിട്ടവർക്ക് വരുമാന മാർഗം നഷ്ടപ്പെട്ടു. അവര്‍ക്ക് ഓണം ഇത്തവണ വറുതിയുടേതാണ്. എന്നാല്‍ പരസ്പരം സഹായിച്ചും കൈകോര്‍ത്തും ആ സങ്കടങ്ങള്‍ക്കിടയിലും മലയാളി ഇത്തവണ ഓണം ഉണ്ണുകയാണ്. സന്നദ്ധ സംഘടനകളും പ്രവര്‍ത്തകരും മറ്റും ഓണനാളില്‍ ആവശ്യസാധനങ്ങള്‍ എത്തിക്കാനും സദ്യയൊരുക്കാനും തലസ്ഥാനത്ത് മുന്‍പന്തിയിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.