രോഗമുക്തി; ആരോഗ്യപ്രവർത്തകർക്ക് മന്ത്രിമാരുടെ അഭിനന്ദനം

തിരുവനന്തപുരം: പുല്ലുവിള ശാന്തിഭവൻ വൃദ്ധസദനത്തിലെ അന്തേവാസികളെ വിദഗ്ധ ചികിത്സ നൽകി കോവിഡ് മുക്തരാക്കിയ ആരോഗ്യപ്രവർത്തകരെ മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രനും കെ.കെ. ശൈലജയും അഭിനന്ദിച്ചു. ആശുപത്രി സൂപ്രണ്ടിൻെറയും ഡെപ്യൂട്ടി സൂപ്രണ്ടിൻെറയും നേതൃത്വത്തിൽ നടന്ന പരിചരണം മാതൃകപരമാണെന്ന് മന്ത്രിമാർ പറഞ്ഞു. കോവിഡ് മുക്തരായ ശാന്തി ഭവൻ അന്തേവാസികൾക്കും മന്ത്രിമാർ ആശംസകൾ നേർന്നു. തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ചികിത്സയിലായിരുന്ന 27 അന്തേവാസികളിൽ 25 പേർ പൂർണമായും രോഗമുക്തി നേടി. രണ്ടുപേർ ഇപ്പോഴും ചികിത്സയിലാണ്. ഇവരോടൊപ്പം ചികിത്സയിലുണ്ടായിരുന്ന രണ്ട് കെയർടേക്കർമാരും രോഗമുക്തി നേടിയിട്ടുണ്ട്. രോഗമുക്തി നേടിയവരിൽ 80 വയസ്സിനു മുകളിൽ പ്രായമുള്ള അഞ്ചുപേർ ഉണ്ടായിരുന്നു. ജില്ലയിൽ ആരോഗ്യ വകുപ്പിൻെറ നേതൃത്വത്തിൽ സ്രവ പരിശോധന ക്യാമ്പ് ശാന്തി ഭവൻ വൃദ്ധസദനത്തിൽ സംഘിപ്പിച്ചിരുന്നു. പരിശോധനയിൽ കോവിഡ് പോസിറ്റിവായ ഇവരെ ജൂലൈ ഒന്നിനാണ് ജനറൽ ആശുപത്രിയിലെ കോവിഡ് വാർഡിൽ ചികിത്സക്കായി പ്രവേശിപ്പിച്ചത്. ജില്ലയിലെ വൃദ്ധസദനങ്ങളിൽ കോവിഡ് രോഗം പടരാതിരിക്കാനുള്ള എല്ലാ നടപടികളും സ്വീകരിച്ചിട്ടുള്ളതായി ജില്ല കലക്ടർ ഡോ. നവജ്യോത് ഖോസ അറിയിച്ചു. 60 വയസ്സിനു മുകളിൽ പ്രായമുള്ളവർക്ക് പ്രത്യേക കരുതൽ നൽകുന്നതിനായി പരിരക്ഷ എന്ന പേരിൽ ബോധവത്കരണം നടത്തുന്നതായി ജില്ല മെഡിക്കൽ ഓഫിസർ കെ.എസ്. ഷിനു അറിയിച്ചു,

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.