ശ്രീകാന്തിൻെറ ഹൃദയവാൽവ് മറ്റൊരാൾക്ക് ജീവനേകും Tvg ajith 100 തിരുവനന്തപുരം: വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലിരിക്കെ മരിച്ച സുപ്രഭാതം ഫോട്ടോഗ്രാഫർ ശ്രീകാന്തിൻെറ ഹൃദയവാൽവ് ഇനി മറ്റൊരാൾക്ക് ജീവനേകും. ശ്രീകണ്ഠേശ്വരം ഭജനമഠത്തിൽ ശ്രീകുമാരൻ നായർ -രത്നമ്മ ദമ്പതികളുടെ മകൻ എസ്. ശ്രീകാന്തിൻെറ (32) ബന്ധുക്കളുടെ ആഗ്രഹപ്രകാരമാണ് വാൽവ് ദാനം ചെയ്തത്. അവയവദാന ബോധവത്കരണ പരിപാടിയിൽ പങ്കെടുത്തിട്ടുള്ള ശ്രീകാന്ത് അവയവദാനത്തെക്കുറിച്ചുള്ള ആഗ്രഹം നേരത്തേ വീട്ടുകാരോട് പങ്കുെവച്ചിട്ടുണ്ട്. എന്നാൽ, മസ്തിഷ്ക മരണം സംഭവിച്ച ഒരാളുടെ അവയവങ്ങൾ മാത്രമേ അവയവദാന പദ്ധതിയായ മൃതസഞ്ജീവനി വഴി ദാനം ചെയ്യാൻ പറ്റൂ. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ആറുദിവസം അബോധവസ്ഥയിലായിരുന്ന ശ്രീകാന്ത് വ്യാഴാഴ്ച മരണത്തിന് കീഴടങ്ങി. എന്നാൽ, മസ്തിഷ്ക മരണമല്ലാത്തതിനാൽ ഇദ്ദേഹത്തിൻെറ ആന്തരികാവയവങ്ങൾ ദാനം ചെയ്യാൻ കഴിയില്ല. ഹൃദയവാൽവ് മാത്രമാണ് ദാനം ചെയ്യാനായത്. മൃതസഞ്ജീവനി നോഡൽ ഓഫിസർ ഡോ. നോബിൾ ഗ്രേഷ്യസിൻെറ ഏകോപനത്തിൽ ശ്രീചിത്രയിലെ രോഗികൾക്കാണ് വാൽവ് നൽകിയത്. ശ്രീചിത്രയിലെ പീഡിയാട്രിക് സർജനും കാർഡിയോ വാസ്കുലാർ തൊറാസിക് സർജറി മേധാവിയുമായ ഡോ. ബൈജു എസ്. ധരൻ, റസിഡൻറുമാരായ ഡോ. സുരാജ്, ഡോ. റാഷിദ, ഡോ. ആകാശ് എന്നിവരാണ് ശസ്ത്രക്രിയക്ക് നേതൃത്വം നൽകിയത്. ശ്രീകാന്തിൻെറ വേർപാടിൽ മുഖ്യമന്ത്രി പിണറായി വിജയനും ആരോഗ്യമന്ത്രി കെ.കെ. ശൈലജയും അനുശോചിച്ചു. വർക്കല നഗരസഭ താൽക്കാലിക ജീവനക്കാരി രമ്യയാണ് ശ്രീകാന്തിൻെറ ഭാര്യ. മകൻ: അങ്കിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.