തിരുവനന്തപുരം: യാത്രക്കാർക്ക് നല്ല ഭക്ഷണം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ കെ.എസ്.ആർ.ടി.സി ഫുഡ് ട്രക്കുകൾ സജ്ജമാക്കുന്നു. ബസുകൾ മൊബൈൽ തട്ടുകടകൾക്ക് സമാനമായി രൂപമാറ്റം വരുത്തി ഡിപ്പോകൾക്ക് അകത്തും പുറത്തും വിന്യസിക്കാനാണ് തീരുമാനം. വിദേശ രാജ്യങ്ങളിെല സ്ട്രീറ്റ് ഫുഡ് മാതൃകയിലാണ് ക്രമീകരണങ്ങൾ. ഇത്തരം ഭക്ഷണശാലകളെ ഓൺലൈൻ ശൃംഖലകളുമായി ബന്ധപ്പെടുത്താനും ആലോചനകളുണ്ട്. കേരളത്തിൻെറ വൈവിധ്യമാർന്ന രുചിഭേദങ്ങൾ യാത്രക്കാർക്കും നാട്ടുകാർക്കും വിനോദ സഞ്ചാരികൾക്കും ന്യായമായ വിലയിൽ ഗുണനിലവാരത്തിൽ ശുചിത്വം ഉറപ്പാക്കി ലഭ്യമാക്കുക എന്നതാണ് ഈ പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നതെന്ന് കെ.എസ്.ആർ.ടി.സി അധികൃതർ വ്യക്തമാക്കുന്നു. മോട്ടോർ വാഹന വകുപ്പിൻെറ അനുമതി ലഭ്യമാകുന്നതനുസരിച്ച് ഫുഡ് ട്രക്കുകൾ പ്രവർത്തന സജ്ജമാകും. ആദ്യഘട്ടത്തിൽ സർക്കാർ, സഹകരണ സ്ഥാപനങ്ങൾക്കായിരിക്കും മുൻഗണന. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലാണ് പദ്ധതി ആദ്യ ഘട്ടത്തിൽ നടപ്പാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.