തിരുവനന്തപുരം: കോവിഡ് ചികിത്സക്ക് സ്വകാര്യ ആശുപത്രികൾ അമിതതുക ഇൗടാക്കാൻ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇക്കാര്യത്തിൽ സർക്കാർ ഇടപെടും. അവസരമായി ഉപയോഗിച്ച് അമിത ഫീസ് ഇടാക്കാനാകില്ല. കോവിഡ് പോസിറ്റീവായ ഡോക്ടർമാരെ ആശുപത്രികളിൽ ചികിത്സക്ക് നിയോഗിക്കുമെന്ന തൃശൂർ ജില്ല ഭരണകൂടത്തിൻെറ നിർദേശം മുഖ്യമന്ത്രി തള്ളി. ഇവരെ വാർഡിൽ നിയോഗിെച്ചന്ന പ്രസ്താവന തെറ്റിദ്ധാരണ മൂലമാകും. പോസിറ്റീവായ രോഗിയെ മാറ്റാൻ വൈകുന്ന സാഹചര്യമില്ല. ഒറ്റപ്പെട്ട സംഭവമുണ്ടായാൽ തിരുത്തും. പെട്ടന്ന് തെന്ന മാറ്റാൻ നടപടി എടുക്കും. നിലവിൽ കൈപ്പിടിയിലൊതുങ്ങുന്ന രോഗികളേയുള്ളൂ. ഏർപ്പെടുത്തിയ സൗകര്യങ്ങൾക്കപ്പുറം രോഗികളായിട്ടില്ല. പരിഭ്രാന്തി വേണ്ട. ആരോഗ്യവകുപ്പും ബന്ധപ്പെട്ടവരും നല്ലരീതിയിൽ കൈകാര്യം ചെയ്യുന്നുണ്ട്. പ്രവാസികൾ വരുേമ്പാൾ തയാറാക്കിയതും ഇപ്പോൾ ചികിത്സക്കായി തയാറാക്കിയതുമായ കിടക്കളുടെ കണക്ക് വ്യത്യസ്തമാെണന്നും ആദ്യത്തേത് പെരുപ്പിച്ചതാേണായെന്നും ചോദിച്ചപ്പോൾ രണ്ടും രണ്ടാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. നേരത്തെ പറഞ്ഞത് രോഗ ചികിത്സക്കല്ല, ക്വാറൻറീന് വേണ്ടിയാണ്. ഇപ്പോൾ പറയുന്നത് ഫസ്റ്റ്ലെൻ ട്രീറ്റ്മൻെറ് സൻെററാണ്. രോഗ ചികിത്സ അടക്കം സംവിധാനമാണ്. ആരോഗ്യ പ്രവർത്തകർക്ക് രോഗം ബാധിക്കുന്ന സാഹചര്യം ജോലി ചെയ്യുന്ന സ്ഥാപനവുമായി ബന്ധപ്പെട്ട് ഗൗരവമായി പരിശോധിക്കും. പകർച്ച തടയാൻ എല്ലാ മുൻകരുതലും സ്വീകരിക്കും. സ്വകാര്യ ആശുപത്രികളിൽ സർക്കാർ റഫർ ചെയ്യുന്നതും നേരിട്ട് പോകുന്നതുമുണ്ടാകും. രണ്ടുമാകാമെന്നും മുഖ്യമന്ത്രി പറഞ്ഞു. അവയവം ദാനംചെയ്ത കുടുംബത്തോട് നന്ദി പറഞ്ഞ് മുഖ്യമന്ത്രി തിരുവനന്തപുരം: എട്ടുപേർക്കായി അവയവം ദാനംചെയ്ത അനുജിത്തിൻെറ കുടുംബത്തിന് നന്ദി പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ. മാതൃക പ്രവർത്തനമാണ് നടത്തിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.